ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ ഔദ്യോഗിക വസതിക്കുള്ളിൽ കയറി മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ, ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന 3 പൊലീസുകാർക്കു സസ്പെൻഷൻ. ആർആർആർഎഫ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥരായ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണു ഡിഐജി രാഹുൽ ആർ.നായർ സസ്പെൻഡ ചെയ്തത്. സംഭവം കേരള പൊലീസിന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇവർക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു. 

ഈ സംഭവത്തെത്തുടർന്ന് ആർആർആർഎഫ് ബറ്റാലിയനിലെ വിഐപി ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാർക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ശിക്ഷാ നടപടിയുടെ ഭാഗമായി വെള്ളിയാഴ്ച പരേഡ് ബാധകമാക്കിയിരുന്നു. കഴിഞ്ഞ 16നു രാവിലെയാണു 6 മഹിളാമോർച്ച പ്രവർത്തകർ വഴുതക്കാടുള്ള ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ നിവേദനം നൽകാനെന്ന പേരിൽ എത്തിയത്. 

തുടർന്ന് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി അവർ അകത്തുകടന്നു. ആ സമയം വനിതാ പൊലീസുകാർ അവിടെയില്ലായിരുന്നു. തുടർന്നു വീടിന്റെ വരാന്തയിൽ ഇരുന്ന് അവർ മുദ്രാവാക്യം വിളിച്ചു. മ്യൂസിയം സ്റ്റേഷനിൽ നിന്നു വനിതാ പൊലീസുകാർ അടക്കം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്. കോടതിയിൽ നിന്നു ജാമ്യം ലഭിച്ച പ്രവർത്തകർ ഇന്നലെ ജയിൽ മോചിതരായി.

English Summary:

Three policemen suspended for protest by entering DGP's house

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com