ADVERTISEMENT

സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും കഴിഞ്ഞതോടെ സിപിഐയുടെ പൂർണ നിയന്ത്രണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിക്ഷിപ്തമാണ്. പാർട്ടിക്ക് അകത്തെ അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ ഘടകങ്ങളിൽനിന്നു തന്നെ ഒഴിവായിരിക്കുന്നു. സിപിഐയുടെ നേതൃസമിതികളിൽ ഇടംപിടിച്ചവർ എല്ലാം കാനത്തോട് കൂറു പുലർത്തുന്നവരാണ്. ഇനി ‘കാനാധിപത്യ’ മാണ് പാർട്ടിയിൽ എന്നു വരെയുള്ള ചർച്ചയാണ് സിപിഐയിൽ മുറുകുന്നത്. ആ സമ്പൂർണ വിജയത്തിന്റെ ആവേശം കാനം രാജേന്ദ്രന്റെ സമീപകാല പ്രതികരണങ്ങളിലും പ്രകടമാണ്. സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സമ്മേളനങ്ങളിൽ നടന്ന വിവാദ അധ്യായങ്ങളെയും ഗവർണർ തുറന്നിരിക്കുന്ന പുതിയ അധ്യായങ്ങളെയും കുറിച്ച് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കാനം രാജേന്ദ്രൻ സംസാരിക്കുന്നു... കാനം രാജേന്ദ്രൻ തന്റെ പതിവ് സംയമനം വിട്ടുള്ള നീക്കത്തിലാണോ?, ഗവർണറോട് ഇപ്പോൾ പ്രതിഷേധമാണോ രോഷമാണോ അതോ പുച്ഛമാണോ?, കോടിയേരി–കാനം ബന്ധം വളരെ ഊഷ്മളമായിരുന്നു, എം.വി.ഗോവിന്ദനുമായോ? വിഴിഞ്ഞം പ്രശ്നത്തിൽ സിപിഐ ഇടപെട്ടിട്ടും സമരം തീരുന്നില്ലല്ലോ?...

loading

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com