ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഫെബ്രുവരി 4നു രാത്രി 12 കഴിഞ്ഞപ്പോഴാണ് രക്തം വാർന്നൊലിക്കുന്ന അവസ്ഥയിൽ മിട്ടപ്പൻ എന്ന ആൺപൂച്ചയുമായി ജയമോൾ കരുനാഗപ്പള്ളി വെറ്റ്സ് N പെറ്റ്സ് മൾട്ടിസ്പെഷൽറ്റി പെറ്റ് ഹോസ്പിറ്റലിലേക്ക് എത്തുന്നത്. നൈറ്റ്‌ ഡ്യൂട്ടി ഡോക്ടറുടെ പരിശോധനയിൽ മിട്ടപ്പന്റെ ഇടതു കൈ തോളെല്ലിന്റെ മധ്യഭാഗത്തുനിന്നു പൂർണമായും അറ്റുപോയ നിലയിലും X'rayലൂടെ കീഴ്ത്താടിയെല്ല് രണ്ടായി പിളർന്നുപോയ നിലയിലുമാണെന്നു കണ്ടെത്തി.

രാത്രി തന്നെ ശസ്‌ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. കൈക്കുഴയിൽനിന്ന് എല്ലും നശിച്ച മാംസഭാഗങ്ങളും നീക്കം ചെയ്തു. താടിയെല്ലിൽ wiring ചെയ്തു ശസ്‌ത്രക്രിയ പൂർത്തിയാക്കി. അപകടത്തിൽ ധാരാളം രക്തം നഷ്ടപ്പെട്ടതിനാലും രക്തം ശ്വാസനാളത്തിലേക്കു കടന്നതിനാലും അനസ്തേഷ്യയിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചു. ആന്റിബയോട്ടിക്കും വേദനസംഹാരിയും നൽകി മിട്ടപ്പനെ മടക്കി അയച്ചു. വാഹനം ഇടിച്ചതാകാം എന്നാണ് കരുതുന്നത്. ഇത്രയും വലിയ രീതിയിലുള്ള പരിക്കേൽക്കാൻ

2 ദിവസത്തിനുള്ളിൽത്തന്നെ മിട്ടപ്പൻ 3 കാലിൽ നടക്കാനും ഓടാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ജീവിതത്തിനും മരണത്തിനും ഇടയിൽനിന്നു രക്തം വാർന്നൊലിച്ചു എത്തിയ മിട്ടപ്പൻ ഇന്ന്, ഇഷ്ടഭക്ഷണമായ മീനും കഴിച്ച് വീടിനുള്ളിൽ സന്തോഷമായി ഓടി നടക്കുകയാണ്.

English Summary:

Emergency surgery saved pet cat life. Despite severe injuries including a severed foreleg and fractured jaw, Cat made an incredible recovery, showcasing exceptional veterinary care.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com