ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ഔദ്യോഗിക ബംഗ്ലാവിലെ സ്റ്റോർമുറിയിൽ തീപിടിത്തം ഉണ്ടായ വിവരം ജസ്റ്റിസ് യശ്വന്ത് വർമ അറിഞ്ഞത് എപ്പോഴെന്നതും ഇതിനു തൊട്ടുപിന്നാലെ അദ്ദേഹം ആരെയൊക്കെ ഫോണിൽ ബന്ധപ്പെട്ടുവെന്നതും കേസിൽ നിർണായകമാകും. ജസ്റ്റിസ് വർമയുടെയും ബംഗ്ലാവിലെ ജീവനക്കാരുടെയും 6 മാസത്തെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചുള്ള പരിശോധനയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി നടത്തുന്നത്. ഇതിന്റെ ഭാഗമായി സംഘം ഇന്നലെ ജസ്റ്റിസ് വർമയുടെ വീട്ടിൽ പരിശോധന നടത്തി. 

പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ഒന്നോടെ ഇവിടെ എത്തി. 45 മിനിറ്റോളം ചെലവിട്ട ശേഷമാണ് മടങ്ങിയത്. പൊലീസിലേക്ക് വിവരം കൈമാറും മുൻപ് വർമ ആരെയെങ്കിലും വിളിച്ചിരുന്നോ, അദ്ദേഹത്തെ വിവരമറിയിച്ചത് ആരാണ്, തുടർന്ന് വർമ ആരെയെല്ലാം ഫോണിൽ വിളിച്ചു തുടങ്ങിയ വിവരങ്ങൾ ഫോൺ രേഖകളിൽ നിന്നു ശേഖരിച്ച ശേഷം അന്വേഷണ സംഘം മൊഴിയെടുക്കുന്നതിലേക്കു കടക്കുമെന്നാണ് വിവരം. 

അലഹാബാദ് ഹൈക്കോടതിയിലേക്കു ജസ്റ്റിസ് വർമയെ തിരിച്ചയയ്ക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശയിൽ പ്രതിഷേധിച്ച് അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പ്രതിഷേധം ഏതെങ്കിലും കോടതിക്കോ ജഡ്ജിമാർക്കോ എതിരല്ലെന്നും ജുഡീഷ്യൽ സംവിധാനത്തെ ഒറ്റുകൊടുത്തവർക്കെതിരെയാണെന്നും അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി പറഞ്ഞു.

English Summary:

High Court Cash scandal: Investigation focuses on initial Calls

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com