ADVERTISEMENT

തിരുവനന്തപുരം ∙ ആഴക്കടൽ ചെമ്മീൻ, തീര ചെമ്മീൻ, കണവ, കിളിമീൻ, ഞണ്ട് (ബ്ലൂ സ്വിമ്മിങ് ക്രാബ്), സ്റ്റാർ ഫിഷ് (നീരാളി) ഉൾപ്പെടെ രാജ്യത്തെ 12 സുപ്രധാന മത്സ്യയിനങ്ങൾക്ക് ആഗോളതലത്തിലെ മറൈൻ സ്റ്റുവാർഡ്ഷിപ് കൗൺസിലിന്റെ (എംഎസ്‌സി) സർട്ടിഫിക്കേഷൻ വൈകാതെ ലഭിക്കും.

824622802

രാജ്യാന്തരതലത്തിൽ ഏറെ സ്വീകാര്യതയുള്ള എംഎസ്‌സി സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ ഇന്ത്യൻ മത്സ്യത്തിന് വിപണി സാധ്യത വർധിക്കുകയും കൂടുതൽ വില ലഭിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികൾ മുതൽ കയറ്റുമതി രം​ഗത്തുള്ളവർക്കു വരെ സർട്ടിഫിക്കേഷൻ ഗുണം ചെയ്യും. ‘അഷ്ടമുടി കക്ക’യാണ് ഇന്ത്യയിൽനിന്ന് എംഎസ്‌സി സർട്ടിഫിക്കേഷൻ നേടിയ ഏക ഉൽപന്നം. 2014–ലാണ് അഷ്ടമുടി കക്കയ്ക്ക് ഈ അംഗീകാരം ലഭിച്ചത്.  

crab

മത്സ്യയിനങ്ങളുടെ സുസ്ഥിര സമ്പത്ത്, കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഫലപ്രദമായ ശാസ്ത്രീയ പരിപാലന സംവിധാനങ്ങൾ എന്നിവയാണ് ആ​ഗോള സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ ചിലത്. 12 ഇനങ്ങൾക്കായി സർട്ടിഫിക്കേഷനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഫിഷറീസ് സെക്രട്ടറി ബി.ബി.അബ്ദുൽ നാസർ ‘മനോരമ’യോടു പറഞ്ഞു. 

prawns

മത്സ്യലഭ്യതയിലെ കുറവും കാലാവസ്ഥ വ്യതിയാനവും മൂലം പ്രതിസന്ധിയിലായ മത്സ്യമേഖലയെ രക്ഷിക്കാൻ സുസ്ഥിര രീതികളിലേക്കു മാറണമെന്നാണ് ആവശ്യം. മീനുകൾക്ക് ഇക്കോ ലേബലിങ്ങും ആഗോള സുസ്ഥിരത സർട്ടിഫിക്കേഷനും ഏർപ്പെടുത്തുന്നത് മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് വഴിയൊരുക്കുമെന്ന് സമുദ്രശാസ്ത്രജ്ഞനായ ഡോ.സുനിൽ മുഹമ്മദ് ചൂണ്ടിക്കാട്ടി. സുസ്ഥിര രീതികളിലേക്കു മാറിയില്ലെങ്കിൽ മത്സ്യമേഖല കൂടുതൽ പ്രതിസന്ധിയിലാവും. ചെമ്മീൻ, കൂന്തൽ എന്നിവയുടെ ലഭ്യതയിൽ ഇപ്പോൾതന്നെ ​ഗണ്യമായ കുറവുണ്ട്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Twelve Indian fish species, including shrimp, crab, and sardines, are set to receive MSC certification for sustainable fishing practices, boosting market opportunities and ensuring a sustainable future for the fishing industry. This certification marks a significant step towards responsible seafood sourcing.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com