ADVERTISEMENT

പുൽപള്ളി ∙ ഞായറാഴ്ച രാത്രി മേഖലയിൽ നാലിടത്ത് കടുവയുടെ സാന്നിധ്യം. സീതാമൗണ്ട്, വെട്ടിക്കൽ കവല, ചെറ്റപ്പാലം റോഡ്, വെളളക്കെട്ട് എന്നിവിടങ്ങളിലാണ് പലരും കടുവയെ കണ്ടത്. വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയ സ്ഥലത്തിന് ഏറെയകലമില്ലാത്ത സീതാമൗണ്ടിൽ അർധരാത്രിയോടെയാണ് കടുവയെത്തിയത്.

കോലാഞ്ഞിയിൽ തമ്പിയുടെ വീടിന് പിൻഭാഗത്താണ് കടുവയെ കണ്ടത്. പട്ടിയുടെ കേട്ട് വീട്ടുകാർ ഉണർന്ന് ടോർച്ചു തെളിച്ചപ്പോഴാണ് കൃഷിയിടത്തിലൂടെ കടുവ നീങ്ങുന്നത് കണ്ടത്. തമ്പിയുടെ മകൻ റിച്ചു കടുവയുടെ ചിത്രവുമെടുത്തു. വിവരമറിഞ്ഞ് റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽസമദിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

പാടിച്ചിറയിൽ കാട്ടുപന്നിയെ കൊന്നു ഭക്ഷിച്ച കടുവയാണോ സീതാമൗണ്ടിലെത്തിയതെന്നും സംശയമുണ്ട്. പാടിച്ചിറയിൽ കൂട് സ്ഥാപിച്ചിടത്തു നിന്ന് ഒന്നര കിലോമീറ്റർ അകലമേ ഇവിടേക്കുള്ളൂ. പാടിച്ചിറയിൽ ഞായറാഴ്ചയാണ് കൂട് സ്ഥാപിച്ചത്. 

സീതാമൗണ്ട് കുന്നിൽ പല തോട്ടങ്ങളും കാടുമൂടിക്കിടക്കുകയാണ്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നു മിക്കവാറും ഈ റൂട്ടിൽ കടുവയെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെട്ടിക്കൽ കവല ഭാഗത്തും വനപാലകർ തിരച്ചിൽ നടത്തി. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com