ADVERTISEMENT

മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടം 

 

താരാകാശമായ്‌ കണ്ണിൽ നിറഞ്ഞു 

 

മരതകക്കല്ലിന്റെ കാന്തിയാണോ?

 

അഴകിൻ മന്ത്രത്തിളക്കമാണോ?

 

മിന്നുന്ന മോഹന മാസ്മരവിദ്യയുമായ് 

 

പാറിപ്പറക്കുന്ന അപ്പൂപ്പൻതടിയെ 

 

കൂട്ടുപിടിച്ചു നടക്കയാണ് 

 

എവിടെനിന്നെവിടെനിന്നെത്തി നീ 

 

ബാല്യകാല വിസ്മയക്കൂട്ടുകാരാ 

 

ഗ്രാമമുറങ്ങും തമസ്സിൽ ചാരുതയേകാൻ 

 

നീന്തിനടക്കുന്ന പൊന്നോമനേ 

 

ഇത്രമേൽ ശോഭിക്കാനാരുടെ ധ്യനശക്തി –

 

വരപ്രസാദമായ് കിട്ടി നിനക്കെൻ പുണ്യമേ 

 

സ്വനമുണരാത്തൊരെൻ ആത്മമിത്രമേ 

 

തേടി നടന്നു ഞാനീ ജന്മഭൂമിയിൽ 

 

കാന്തികവലയങ്ങൾ നിറയുമീ ജീവനെ 

 

സൂര്യകാന്തിപ്രഭയിൽ ഓടി മറഞ്ഞുവോ 

 

അനഘ പ്രകാശ പ്രവാഹമേ 

 

പരിലീ ജീവന്റെ സൃഷ്ടിയിൽ 

 

ജഗദീശ്വരാ നീ കണ്ട തത്വമെന്ത് 

 

നയനാരാമ ഭൗതികതയോ 

 

ജ്ഞാനോദയത്തിൻ ആത്മീയതയോ…?

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com