ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുംബൈ ∙ചികിത്സ ലഭിക്കാതെ മഹാരാഷ്ട്രയിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ 53 പേർ മരിച്ച സംഭവത്തിൽ ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഡോക്ടർമാരുടെ ന്യായങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിന്റെ വിശദവിവരങ്ങൾ നാളെ നൽകാൻ അഡ്വക്കറ്റ് ജനറലിനോട് നിർദേശിച്ചു. 

അതിനിടെ, 4 പേർ കൂടി മരിച്ചതോടെ നാന്ദേഡിലെ ശങ്കർ റാവു ചവാൻ ആശുപത്രിയിൽ ആകെ മരണം 35 ആയി ഉയർന്നു. ഒൗറംഗബാദ് മെഡിക്കൽ കോളജിൽ 18 പേരാണ് മരിച്ചത്. നാന്ദേഡ് മെഡിക്കൽ കോളജിലെ ആക്ടിങ് ഡീൻ ഡോ. ശ്യാംറാവു വകോഡെയെക്കൊണ്ട് ആശുപത്രി ശുചിമുറി വൃത്തിയാക്കിച്ച ശിവസേനാ എംപി ഹേമന്ദ് പാട്ടീലിനെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി നടത്തിപ്പിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് എംപി ഡീനിന് ചൂൽ നൽകി ശുചിമുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടത്.

English Summary: 53 people died without treatment in Maharashtra; Bombay High Court takes case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com