ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ അന്വേഷണ ഏജൻസികൾ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുന്നതുൾപ്പെടെ വിഷയങ്ങൾ പരിശോധിക്കാനും മാർഗരേഖ തയാറാക്കാനും കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു. അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തുടർന്നു വിഷയം 14നു പരിഗണിക്കാൻ മാറ്റി. 

മാധ്യമപ്രവർത്തകരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു മാർഗരേഖ തയാറാക്കുന്നതാണു നല്ലതെന്നു കേസിൽ നേരത്തേ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിലയിരുത്തിയിരുന്നു. നിയമവിരുദ്ധമായി ഫോണും മറ്റും പിടിച്ചെടുക്കുന്നതിൽ മറ്റൊരു ഹർജി പരിഗണിക്കവേ കോടതി ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

സമിതി രൂപീകരിച്ചതു ചൂണ്ടിക്കാട്ടി കൂടുതൽ സമയം തേടുകയാണ് ഇന്നലെ കേന്ദ്രം ചെയ്തത്. എന്നാൽ, നോട്ടിസ് അയച്ചിട്ട് 2 വർഷം പിന്നിട്ടെന്നും സമയക്രമം നിശ്ചയിച്ചു മുന്നോട്ടുപോകണമെന്നും കോടതി നിർദേശിച്ചു.

English Summary:

Committee Constituted To Frame Guidelines For Seizure of Digital Devices of Journalists

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com