അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം: അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം, ഇരുസഭകളും പിരിഞ്ഞു

Mail This Article
ന്യൂഡൽഹി∙ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിലെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബി.ആർ.അംബേദ്കർക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അപകീർത്തി പരാമർശത്തിനെതിരെയാണ് പാർലമെന്റിനകത്തും പുറത്തും ഇന്ന് പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തിയത്. അംബേദ്കറുടെ ചിത്രവുമായി എത്തിയ പ്രതിപക്ഷ എംപിമാർ അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി.
- 3 month agoDec 20, 2024 11:09 AM IST
പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭയും പിരിഞ്ഞു.
- 3 month agoDec 20, 2024 11:04 AM IST
വന്ദേമാതരം കഴിഞ്ഞതും പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ ലോക്സഭ പിരിഞ്ഞു.
- 3 month agoDec 20, 2024 11:02 AM IST
സീറ്റിൽ നിന്ന് എഴുന്നേറ്റ് സ്പീക്കറുടെ അരികിലേക്ക് മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ പ്രതിഷേധം
- 3 month agoDec 20, 2024 11:01 AM IST
ലോക്സഭാ നടപടികൾ ആരംഭിച്ചു. ബഹളവുമായി പ്രതിപക്ഷ എംപിമാർ.
- 3 month agoDec 20, 2024 11:00 AM IST
ശീതകാല സമ്മേളനത്തിന്റെ അവസാനദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലേക്കും പോകും.
- 3 month agoDec 20, 2024 10:58 AM IST
സഭാ നടപടികൾ വൈകാതെ തുടങ്ങും
- 3 month agoDec 20, 2024 10:57 AM IST
പ്രതിപക്ഷവും ഭരണപക്ഷവും പാർലമെന്റ് അകത്തേക്ക് പ്രവേശിച്ചു.
- 3 month agoDec 20, 2024 10:55 AM IST
അംബേദ്കർ പരാമർശത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് രാഹുൽ ഗാന്ധിക്കെതിരായ കേസെന്ന് പ്രിയങ്ക ഗാന്ധി.
- 3 month agoDec 20, 2024 10:54 AM IST
പാർലമെന്റ് വളപ്പിൽ പ്രതിഷേധം പാടില്ലെന്ന് ലോക്സഭാ സ്പീക്കർ നിർദേശിച്ചിരുന്നെങ്കിലും പ്രതിപക്ഷ എംപിമാർ പ്രതിഷേധവുമായി പാർലമെന്റ് വളപ്പിന് അകത്തേക്ക് പ്രവേശിച്ചു.
- 3 month agoDec 20, 2024 10:51 AM IST
പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിൽ നിന്ന് ചിത്രം∙മനോരമ
പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ഇന്ന് രണ്ടു തവണയാണ് ഇരുസഭകളും തടസപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സഭകൾ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു. ഇതോടെ സഭാ നടപടിക്രമങ്ങൾ നിർത്തിവച്ചു. അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാർ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്. ഇരുസഭകളും നാളെ രാവിലെ 11 മണിയ്ക്ക് വീണ്ടും ചേരും.