‘അധികമാരോടും മിണ്ടാത്ത ഒരു പാവം കുട്ടി’– വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നിലെ അഫാൻ എന്ന ഇരുപത്തിമൂന്നുകാരനെപ്പറ്റി നാട്ടുകാരിൽ ചിലരെങ്കിലും പറഞ്ഞത് ഇതാണ്. എന്നാൽ ഏറ്റവും പ്രിയപ്പെട്ടവരുടെ കരച്ചിലോ, അവരുടെ ചോരയിലോ ഒന്നും ഒരു വികാരവും തോന്നാതിരുന്ന അഫാന്റെ മനസ്സ് അത്ര നിഷ്കളങ്കമായിരുന്നോ?
ഒരു കുറ്റകൃത്യം ചെയ്തുകഴിഞ്ഞാല്‍, ആ സംഭവം പുറത്തറിഞ്ഞു കാണുമോ, ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോ തുടങ്ങിയ ചിന്തകളാല്‍ മനസ്സ് അസ്വസ്ഥമാകേണ്ടതിനു പകരം എങ്ങനെ ശാന്തനായി പൊലീസ് സ്റ്റേഷനിലേക്കു ചെന്നുകയറാൻ അഫാന് സാധിച്ചു? നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ് കേരളത്തിലും വിദേശരാജ്യങ്ങളിലും കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റായ, രാമനാട്ടുകര ‘മനഃശാന്തി’ ഹോസ്പിറ്റലിലെ ഡോ. അനീസ് അലി.
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട അബ്ദുൽ ലത്തീഫിന്റെ പുല്ലമ്പാറയിലെ വീട് സന്ദർശിക്കുന്ന ദക്ഷിണ മേഖല ഐജി എസ്.ശ്യാംസുന്ദർ (ചിത്രം ∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ)
Mail This Article
×
ശരിക്കും ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് സമൂഹ മനസ്സാക്ഷി. അവിശ്വസനീയമായ ഒരു സംഭവം തിരുവനന്തപുരത്തു നടന്നിരിക്കുന്നു. ഇരുപത്തിമൂന്നുകാരന് സ്വന്തം രക്തബന്ധത്തിലുള്ള, ഏറ്റവും ലാളനയും വാത്സല്യവും നല്‍കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഉറ്റവരെ ചുറ്റികയാല്‍ തീര്‍ത്തിരിക്കുന്നു. കേള്‍ക്കുമ്പോള്‍ ഉയരുന്ന ആദ്യത്തെ ചോദ്യം, ‘നമ്മുടെ ന്യൂജെന്‍ കുട്ടികള്‍ക്കിത് എന്തുപറ്റി’ എന്നാണ്. ഇങ്ങനെയാണോ ന്യൂജെന്‍ വളരേണ്ടത്? തിരുവനന്തപുരത്ത സംഭവത്തിനു തൊട്ടുമുൻപ് ഉമ്മയെ മകന് കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവമുണ്ടായി. മകന് അച്ഛനെ വെട്ടിയിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. പ്രണയിനികളെ ആസിഡും കത്തിയുംകൊണ്ട് നേരിടുന്ന നിരാശാകാമുകന്മാര് നമുക്ക് അത്ര അപരിചിതമല്ലല്ലോ.
എവിടെയോ എന്തോ തകരാറുണ്ട് എന്ന് തോന്നുന്നതു സ്വാഭാവികം. ചില തകരാറുകളുണ്ട്. ആ തകരാറുകള്‍ സമൂഹത്തെയാകെ ബാധിച്ചുവെന്നു കരുതേണ്ടതില്ല. വ്യക്തിയുടെ മനസ്സിനാണ് പ്രശ്നം. തിരുവനന്തപുരത്തെ സംഭവം തന്നെയെടുക്കാം. ആദ്യം ആ യുവാവ് ചെന്നതു മുത്തശ്ശിയുടെ അടുത്തേക്കാണെന്നാണ് ഇതുവരെയുള്ള വിവരം. അയാളുടെ കുട്ടിക്കാലത്തു മടിയിലിരുത്തി ഓമനിച്ച്, അവരുടെ ഏറ്റവും ആഴത്തിലുള്ള ലാളന ഏറ്റുവാങ്ങിയ ആളാണ് ചുറ്റികയുമായി ചെന്ന് അടിച്ചുകൊന്നത്. അതുകഴിഞ്ഞ് ഉപ്പയുടെ
English Summary:
Afan Drug and Mental Health: Investigating the Roots of the Thiruvananthapuram Crime, A Shocking Wake-Up Call for Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.