Activate your premium subscription today
Monday, Apr 21, 2025
ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട് വാധ്രയെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തുടർച്ചയായ മൂന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ന്യൂഡൽഹി ∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട് വാധ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നു വീണ്ടും ചോദ്യം ചെയ്യും. 2008 ലെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ 5 മണിക്കൂറും ചൊവ്വാഴ്ച 6 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പമാണു വാധ്ര ഇ.ഡി ഓഫിസിലെത്തിയത്. ചോദ്യം ചെയ്യൽ തീരുന്നതുവരെ സന്ദർശകരുടെ മുറിയിൽ പ്രിയങ്ക കാത്തിരുന്നു. കേസിൽ വിശദമായ മൊഴി രേഖപ്പെടുത്തുകയാണെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ഇടപാടിന്റെ വിവിധ രേഖകൾ കൈമാറിയതായി മാധ്യമങ്ങളോടു പറഞ്ഞ വാധ്ര രാഷ്ട്രീയവേട്ടയുടെ ഇരയാണു താനെന്ന് ആവർത്തിച്ചു.
എഐസിസി യോഗത്തിനായി തലേന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിൽ നിന്നു മറ്റൊരു കോൺഗ്രസ് നേതാവായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള അഹമ്മദാബാദിലെ വിമാനത്താവളത്തിലേക്ക്. അവിടെയെത്തിയപ്പോൾ ഗുജറാത്ത് പ്രദേശ് കമ്മിറ്റി പ്രവർത്തകർ മാധ്യമപ്രവർത്തകരെ സ്വീകരിക്കാനും താമസസ്ഥലത്തേക്ക് എത്തിക്കാനുമെല്ലാം തയാറായി നിൽപുണ്ട്. വഴിയരികിലെല്ലാം മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ. ആകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെ തോന്നിക്കുന്ന കാഴ്ചകൾ. രാത്രി 10 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്തത്. ഇന്ന് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല, മറ്റു മാധ്യമപ്രവർത്തകരെ കണ്ട് പരിചയം പുതുക്കി. കേരളത്തിൽ പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ പ്രതിനിധിയായി പഴയ സുഹൃത്ത് ഫൊട്ടോഗ്രഫർ ശാഞ്ച് ലാലും എത്തിയിരുന്നു. ഹോട്ടൽ എസിയുടെ ശീതളിമയിൽ നിന്നു പിറ്റേന്നു രാവിലെ വിശാല പ്രവർത്തക സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു പോകാൻ ബസിൽ കയറുമ്പോഴാണ് അന്തരീക്ഷ ചൂടിന്റെ കാഠിന്യം അറിയുന്നത്. 42 ഡിഗ്രിയാണ് ചൂട്. എസിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ കവിളിലൂടെ ഒരു മിന്നൽ പായും. ചൂടിന്റെ കാഠിന്യം കവിളിൽ ആദ്യം അനുഭവപ്പെടുന്നത്
അഹമ്മദാബാദ് ∙ എഐസിസി സമ്മേളനത്തിൽ അനുശോചന പ്രമേയം വായിച്ചപ്പോൾ അരുണാചൽപ്രദേശിൽ ജീവിച്ചിരിക്കുന്ന 2 അംഗങ്ങളും അതിൽ പെട്ടു. പത്രക്കുറിപ്പ് ഇറക്കുമ്പോൾ അവരെ ഒഴിവാക്കി ഒടുവിൽ നേതൃത്വം രക്ഷാപ്രവർത്തനം നടത്തി. പ്രമേയ ചർച്ച തുടങ്ങിയപ്പോൾ സംസാരിക്കാൻ കനയ്യ കുമാർ എത്തിയതു രാഹുൽ സ്റ്റൈലിൽ വെള്ള ടീ ഷർട്ട് അണിഞ്ഞായിരുന്നു. സിപിഐയിൽ പ്രവർത്തിച്ചതു കൊണ്ടാകും നേതാക്കളെ അഭിസംബോധന ചെയ്യുമ്പോൾ കനയ്യ നേർന്നത് വിപ്ലവാഭിവാദ്യങ്ങൾ!
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ നിർഭയമായി നിലകൊള്ളാൻ കോൺഗ്രസ് വിശാല പ്രവർത്തക സമിതിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം. മുസ്ലിംകളും ക്രൈസ്തവരും ആക്രമിക്കപ്പെടുമ്പോൾ അവർക്കൊപ്പം നിൽക്കാനും അക്രമികളെ ചെറുക്കാനും പ്രവർത്തകർ തയാറാവണമെന്നും എഐസിസിക്കു മുന്നോടിയായി ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ പറഞ്ഞു. പാർട്ടിയുടെ സംഘടനാശക്തി വീണ്ടെടുക്കാനുള്ള വഴികൾ ആലോചിക്കാൻ സബർമതി നദിയുടെ തീരത്ത് എഐസിസി ഇന്നു സമ്മേളിക്കും.
ന്യൂഡൽഹി ∙ വ്യക്തിപരമായ ആവശ്യത്തിന് മുൻകൂട്ടി അവധി ചോദിച്ചിരുന്നതിനാൽ പ്രിയങ്ക ഗാന്ധിക്ക് ലോക്സഭയിലെ വഖഫ് ബില്ലിന്മേലുള്ള വോട്ടെടുപ്പിൽ വിപ്പ് നൽകിയിരുന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. അടുത്ത സുഹൃത്തിന്റെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക വിദേശത്തേക്കു പോയതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ഇതിനായി മുൻകൂറായി അവർ അവധി തേടിയിരുന്നു. യാത്ര, ലോക്സഭ സ്പീക്കറെയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയെയും അറിയിച്ചിരുന്നു. സുപ്രധാനമായ ബില്ലിന്മേലുള്ള ചർച്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസാരിച്ചില്ലെന്ന വിവാദത്തോടു കോൺഗ്രസ് പ്രതികരിച്ചില്ല. രാഹുലിനുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടെന്നും വിവാദത്തിന്റെ വിഷയമില്ലെന്നും നേതാക്കൾ പറഞ്ഞു.
കോട്ടയം∙ വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തതിൽ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്കയ്ക്കു പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണു പുറത്തുവരുന്ന വിവരം. ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ
മണ്ണുത്തി (തൃശൂർ) ∙ പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞതിനു യുട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. എളനാട് മാവുങ്കൽ അനീഷ് ഏബ്രഹാമിനെതിരെയാണു മണ്ണുത്തി പൊലീസ് കേസെടുത്തത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തശേഷം മലപ്പുറം വണ്ടൂരിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പ്രിയങ്ക സഞ്ചരിക്കുന്നതിനിടെ മണ്ണുത്തി ബൈപാസ് ജംക്ഷനിൽ ശനി രാത്രി ഒൻപതരയോടെയാണു സംഭവം.
മുട്ടിൽ ∙ കായിക മത്സരങ്ങൾ അച്ചടക്കവും, കഠിനാധ്വാനവും, പരസ്പര ബഹുമാനവുമാണു പഠിപ്പിക്കുന്നതെന്നു പ്രിയങ്ക ഗാന്ധി എംപി. ഹോക്കി, ഫുട്ബോൾ തുടങ്ങിയ സ്പോർട്സ് ഇനങ്ങളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനാവും. ഒരു ടീമായി എങ്ങനെ പ്രവർത്തിക്കാനാവുമെന്നതാണ് അതിലൊന്ന്. പല ടീമുകളുമായി പോരാടുമ്പോഴും പരസ്പരം അവർ ബഹുമാനിക്കുന്നു. ജയത്തിനും പരാജയത്തിനുമൊപ്പം ജനാധിപത്യത്തിന്റെ പ്രധാന പാഠങ്ങളും മനസ്സിലാക്കാനാവുമെന്നും പ്രിയങ്ക പറഞ്ഞു.
മാനന്തവാടി ∙ കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്ത് വീർ ജവാൻ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ‘‘രാജ്യത്തെ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചാണ് മഹാത്മാഗാന്ധി സംസാരിച്ചത്. കരുത്തുറ്റ പഞ്ചായത്ത് സംവിധാനമെന്നത് മഹാത്മജിയുടെ സ്വപ്നമായിരുന്നു. എന്റെ പിതാവ് രാജീവ് ഗാന്ധി പഞ്ചായത്ത്രാജ് നടപ്പിലാക്കിയതിലൂടെ ആ സ്വപ്നം സഫലമായി.’’– പ്രിയങ്ക പറഞ്ഞു.
Results 1-10 of 650
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.