Activate your premium subscription today
Monday, Apr 21, 2025
ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നൽകിയതിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രതിഷേധപരിപാടികൾ നടത്തി. സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി ∙ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിയാക്കിയുള്ള നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി
ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും.
എഐസിസി യോഗത്തിനായി തലേന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിൽ നിന്നു മറ്റൊരു കോൺഗ്രസ് നേതാവായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള അഹമ്മദാബാദിലെ വിമാനത്താവളത്തിലേക്ക്. അവിടെയെത്തിയപ്പോൾ ഗുജറാത്ത് പ്രദേശ് കമ്മിറ്റി പ്രവർത്തകർ മാധ്യമപ്രവർത്തകരെ സ്വീകരിക്കാനും താമസസ്ഥലത്തേക്ക് എത്തിക്കാനുമെല്ലാം തയാറായി നിൽപുണ്ട്. വഴിയരികിലെല്ലാം മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക, രാഹുൽ, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ. റോഡിലെ ഡിവൈഡറുകളിലെല്ലാം കോൺഗ്രസ് പതാകകൾ. ആകെ തിരഞ്ഞെടുപ്പു പ്രചാരണം പോലെ തോന്നിക്കുന്ന കാഴ്ചകൾ. രാത്രി 10 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്–ഇൻ ചെയ്തത്. ഇന്ന് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല, മറ്റു മാധ്യമപ്രവർത്തകരെ കണ്ട് പരിചയം പുതുക്കി. കേരളത്തിൽ പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ പ്രതിനിധിയായി പഴയ സുഹൃത്ത് ഫൊട്ടോഗ്രഫർ ശാഞ്ച് ലാലും എത്തിയിരുന്നു. ഹോട്ടൽ എസിയുടെ ശീതളിമയിൽ നിന്നു പിറ്റേന്നു രാവിലെ വിശാല പ്രവർത്തക സമിതി യോഗം നടക്കുന്ന സ്ഥലത്തേക്കു പോകാൻ ബസിൽ കയറുമ്പോഴാണ് അന്തരീക്ഷ ചൂടിന്റെ കാഠിന്യം അറിയുന്നത്. 42 ഡിഗ്രിയാണ് ചൂട്. എസിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ കവിളിലൂടെ ഒരു മിന്നൽ പായും. ചൂടിന്റെ കാഠിന്യം കവിളിൽ ആദ്യം അനുഭവപ്പെടുന്നത്
ന്യൂഡൽഹി ∙ നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിൽ തുടർനടപടി ആരംഭിച്ച് ഇ.ഡി. സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ആസ്തികൾ സ്ഥിതി ചെയ്യുന്ന ഡൽഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ പ്രോപ്പർട്ടി റജിസ്ട്രാർമാർക്ക് ഏപ്രിൽ 11നാണ് ഇ.ഡി നോട്ടിസ് അയച്ചിരിക്കുന്നത്.
64 വർഷം മുൻപ്. 1961ലെ ഗുജറാത്ത് ഭാവ്നഗറിലെ എഐസിസി സമ്മേളനം. തൊട്ടുമുൻവർഷം കേരളത്തിൽ പട്ടം താണുപിള്ളയുടെ പിഎസ്പിയുമായി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) ചേർന്ന് കോൺഗ്രസ് നേടിയ തിരഞ്ഞെടുപ്പു ജയത്തെക്കുറിച്ച് അധ്യക്ഷൻ നീലം സഞ്ജീവ റെഡ്ഡി സമ്മേളനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയ ബോംബെ സ്റ്റേറ്റിന്റെ വിഭജനവും കേരളത്തിലുണ്ടാക്കിയ നേട്ടവും വ്യക്തമാക്കിയ അദ്ദേഹം അംഗങ്ങളോടായി ഒരു കാര്യംകൂടി പറഞ്ഞു: ‘സാധ്യമായത്രയും ഐക്യം പാർട്ടിയിലെ എല്ലാ തട്ടിലും കോൺഗ്രസ് വീണ്ടെടുക്കേണ്ടതുണ്ട്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പല പാർട്ടികളിൽ നിന്ന് എതിർപ്പു നേരിടേണ്ടി വരും. വിട്ടുവീഴ്ച വരുത്തിയാൽ എതിരാളികൾ അത് ആയുധമാക്കും. 10 വർഷം അധികാരത്തിലുണ്ടായിരുന്നവർ അതിൽനിന്ന് സ്വയം ഒഴിഞ്ഞ് സംഘടനാപ്രവർത്തനത്തിൽ മുഴുകണം. സഗൗരവം കോൺഗ്രസിന്റെ തത്വങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകാൻ നേതാക്കൾക്ക് ഈ സമ്മേളനം വ്യക്തമായ സന്ദേശം നൽകുമെന്ന് ഞാൻ കരുതുന്നു’. സമ്മേളനത്തിൽ കോൺഗ്രസ് മൂന്നാം പഞ്ചവൽസര പദ്ധതി, പഞ്ചായത്ത് രാജ്, ദേശീയോദ്ഗ്രഥനം, തിരഞ്ഞെടുപ്പു പ്രകടന പത്രിക എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ പാസാക്കി. പാർട്ടി ചട്ടങ്ങളിൽ വ്യക്തമായ ഭേദഗതികൾ നിർദേശിച്ചും പ്രമേയ ചർച്ചകളിൽ ഇടപെട്ടു സംസാരിച്ചുമായിരുന്നു കേരളത്തിൽ നിന്നുള്ള
അഹമ്മദാബാദ് ∙ വിശാല പ്രവർത്തക സമിതി യോഗത്തിലുടനീളം ‘തല ഉയർത്തി’ നിന്നത് സർദാർ വല്ലഭ്ഭായ് പട്ടേൽ. കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച ഗുജറാത്തി നേതാവിനെ സ്വന്തമാക്കാൻ മറ്റാരെയും അനുവദിക്കില്ലെന്ന അവകാശപ്രഖ്യാപനം കൂടിയാണ് ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ നേതൃത്വം നടത്തിയത്. യോഗ ഹാളിനു സമീപത്തെ പട്ടേൽ സ്മാരകം സന്ദർശിച്ച് പ്രതിമയ്ക്കു മുന്നിൽ പൂക്കളർപ്പിച്ച ശേഷമാണ് സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയത്.
അഹമ്മദാബാദ് ∙ പാർട്ടിയെ ശക്തിപ്പെടുത്താൻ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിശാല പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗാന്ധിജിയെയും പട്ടേലിനെയും ബിജെപി താഴ്ത്തിക്കെട്ടുകയാണ്. അവരുടെ ആശയധാരകൾ വീണ്ടെടുക്കണമെന്നും ഖർഗെ പറഞ്ഞു.
അഹമ്മദാബാദ് ∙ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിനു ഗുജറാത്തിൽ തുടക്കം. 169 ഉന്നത നേതാക്കൾ പങ്കെടുക്കുന്ന വിശാല പ്രവർത്തകസമിതി യോഗം ആരംഭിച്ചു. കേരളത്തിലെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകൾ ഉൾപ്പെടെയുള്ള രേഖകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ടു പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) അധികൃതർ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കു വീണ്ടും കത്തെഴുതി. കഴിഞ്ഞവർഷം സെപ്റ്റംബറിലും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
Results 1-10 of 571
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.