ADVERTISEMENT

എറണാകുളം രവിപുരം എം.ജി റോഡിലെ മേഴ്സി ഹോട്ടലിൽ രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും പ്രദർശനം. പ്ലസ്ടു, ബിരുദം , ബിരുദാനന്തര ബിരുദം കഴിഞ്ഞവർകും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും മുൻനിര സർവ്വകലാശാലകളിലെയും കോളേജുകളിലെയും ഔദ്യോഗിക പ്രതിനിധികളെ നേരിൽ കണ്ട് ഡിപ്ലോമ, ബിരുദം, മാസ്റ്റേഴ്സ്, റിസർച്ച് തുടങ്ങിയ കോഴ്സുകളെക്കുറിച്ചും തൊഴിൽ സാധ്യതയെക്കുറിച്ചും അറിയാൻ അവസരമൊരുക്കുന്നതാണ് എക്സ്പോ. സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് മേഖലകളിൽ ഉൾപ്പെടുന്ന കോഴ്സുകൾ ഏതൊക്കെയെന്ന് പ്രദർശനത്തിൽ വ്യക്തമാകും. പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി അപേക്ഷാ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. ഫാസ്റ്റ് ട്രാക്ക് സേവനങ്ങളിൽ ഓഫറുകളും നേടാം. കൂടാതെ, വിദ്യാർത്ഥികൾക്ക് സൗജന്യ പ്രൊഫൈൽ അസ്സെസ്സ്മെന്റ് , ജനുവിൻ സ്റ്റുഡൻറ് അസ്സസ്സ്മെൻറ് എന്നിവ നടത്താനും അപ്ലിക്കേഷൻ ഫീസ് ഇളവുനേടാനും ഫാസ്റ്റ് ട്രാക്ക് വഴി അപ്ലിക്കേഷൻ നൽകുവാനും സ്പോട് അഡ്മിഷൻ നേടാനും പ്രദർശനത്തിൽ അവസരമുണ്ടാകും. യോഗ്യതയുടെ അടിസ്ഥാനത്തിൽ 20ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും ലഭിക്കും. പ്രമുഖബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ ഡെസ്കുകളും പ്രദർശനത്തോടനുബന്ധിച്ചുണ്ടാകും. സ്പോട് അസ്സസ്മെന്റ് പ്രോസസ്സിംഗ് ആഗ്രഹിക്കുന്നവർ പത്താം ക്ലാസ് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവയുടെ കോപ്പിയും ഐ.ഇ.എൽ. ടി. എസ് , പി.ടി. ഇ എന്നിവയുടെ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം. ഓൺലൈൻ രജിസ്റ്റർ ചെയുന്നവർക് ഇ മെയിലിൽ ലഭിച്ച എൻട്രി പാസ്സ്‌ ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട് റെജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഈ നമ്പറുകളിൽ ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. 0484 4150999, 9645222999 www.santamonicaedu.in

ഓസ്ട്രേലിയയിലെ കരിയർ സാധ്യതകൾ –  വിദഗ്ധരോട് ചോദിക്കാം

English Summary:

Australia Education Expo in Ernakulam: Free Entry, Scholarships & Spot Admissions. Study in Australia: Meet Top Universities at Ernakulam's Education Expo.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com