ADVERTISEMENT

കരിപ്പൂർ ∙ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമായി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്  ക്വാലലംപുരിലേക്ക് വിമാനം പറന്നു. ഇന്നലെ മുതൽ എയർ ഏഷ്യയുടെ ക്വാലലംപൂർ-കോഴിക്കോട് വിമാന സർവീസ് ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി 11.28 ന് ആദ്യ വിമാനം കരിപ്പൂരിൽ ഇറങ്ങി. വെള്ളിയാഴ്ച പുലർച്ചെ 12.10 ന് തിരിച്ചു പറന്നു. ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ) ക്വാലലംപുരിൽ നിന്ന് കോഴിക്കോട്ടേക്കും, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടു നിന്ന് ക്വാലലംപുരിലേക്കും സർവീസുകൾ ഉണ്ടായിരിക്കും.

സമയപട്ടിക:
ക്വാലലംപുരിൽ നിന്ന്:
മലേഷ്യൻ സമയം രാത്രി 9.55 ന് പുറപ്പെട്ട് ഇന്ത്യൻ സമയം 11.25 നു കോഴിക്കോട്ടെത്തും.
കോഴിക്കോട്ടു നിന്ന്: ഇന്ത്യൻ സമയം പുലർച്ചെ 12.10 നു പുറപ്പെട്ട് മലേഷ്യൻ സമയം രാവിലെ 7 നു ക്വാലലംപുരിൽ എത്തും.

ക്വാലലംപൂർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്ഷൻ വിമാനങ്ങളുടെ കേന്ദ്രമായതിനാൽ, ഈ പുതിയ സർവീസ് വിദ്യാർഥികൾക്ക്, വ്യാപാരികൾക്ക്, വിനോദസഞ്ചാരികൾക്ക് എന്നിവർക്കെല്ലാം പ്രയാജനകരമാകുമെന്ന് കരുതപ്പെടുന്നു.

English Summary:

Kuala Lumpur - Kozhikode service started for Air Asia the first time in its 36-year history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com