ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി∙ ശബരിമല വിമാനത്താവളത്തിനു വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ നിയമപ്രകാരമാണെന്നും സർക്കാരിന്റെ ഭൂമി ആയതിനാലാണു നഷ്ടപരിഹാരം നൽകാത്തതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഭൂമി ഏറ്റെടുക്കാൻ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ, ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണു വാദം. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് തുടർ വാദത്തിനായി കേസ് 11 ലേക്കു മാറ്റി. സർക്കാർ ഉത്തരവിൽ തുടർ നടപടിക്കുള്ള സ്റ്റേ അതുവരെ നീട്ടിയിട്ടുണ്ട്. 

സ്വന്തം ഭൂമി സർക്കാർ ഏറ്റെടുക്കുന്നു എന്നു പറയുന്നതു വിചിത്രമാണെന്നു ഹർജിക്കാർ വാദിച്ചു. ഉടമസ്ഥതാ തർക്കത്തിൽ സർക്കാർ നൽകിയ കേസിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയോ ആണു വേണ്ടതെന്നും വാദിച്ചു. അതേസമയം, സർക്കാരിന്റെ ഭൂമി മറ്റൊരാളുടെ കൈവശം ആയതിനാലാണു നിയമപ്രകാരം ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതെന്നു സർക്കാർ ബോധിപ്പിച്ചു.

English Summary: Cheruvally estate case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com