‘പാങ്ങോട് സൈനിക ആശുപത്രിയിൽ വച്ചാണ്, ഒരു രാത്രി ‘ചെറിയ നെഞ്ചുവേദന’ എന്നു ചിരിയോടെ പറഞ്ഞ് സ്കൂട്ടറോടിച്ച് ചെന്നു കയറിയ വല്യച്ഛൻ ഹൃദയസ്തംഭനം വന്ന് മരിക്കുന്നത്. അന്ന് പുലർച്ചെയാണ് ജ്യേഷ്ഠനെ തിരക്കിച്ചെന്ന അച്ഛനോട് ഒരു മുതിർന്ന ഓഫിസർ, ‘‘ഹിസ് ബ്രദർ? അവർ കൺഡോലൻസസ്’’ എന്നു പറഞ്ഞത്.’
‘ഇന്നും രാത്രികളിൽ പഴയ ഭക്തി വിലാസത്തിനടുത്ത് എത്തുമ്പോൾ കാറിന്റെ ജാലകങ്ങൾ തുറന്നിട്ട് ഞാൻ മണം തിരക്കും. ഉണ്ടോ കഴിഞ്ഞ സുഗന്ധകാലത്തിന്റെ പൂമ്പൊടിത്തെല്ലുകൾ?’– പത്മരാജന്റെ മകൻ അനന്തപത്മനാഭന്റെ ഓർമകളിലൂടെ...
പത്മരാജനും കുടുംബവും (ഫയൽ ചിത്രം: മനോരമ ആർക്കൈവ്)
Mail This Article
×
കേരളത്തിന്റെ തലസ്ഥാനം. എത്രയോ സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ഇടം. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജന്റെ ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും ഇവിടെയാണ് പിറന്നതെന്ന് എത്ര പേർക്ക് അറിയാം. മദിരാശിയെ സിനിമയുടെ തലസ്ഥാനമായി കണ്ടു, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവര്‍ കുടിയേറിയപ്പോഴും പത്മരാജൻ മാറിനിന്നു. പിതാവിന് തിരുവനന്തപുരത്തിനോടുള്ള ഇഷ്ടമായിരുന്നു ഇതിനു പിന്നിലെന്നു പറയുന്നു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ.
പിതാവിന് പ്രിയപ്പെട്ട തലസ്ഥാനത്തെ ഇടങ്ങളെ കുറിച്ചും അച്ഛനൊപ്പം തലസ്ഥാനത്തിലൂടെ സഞ്ചരിച്ച ഇടങ്ങളെ കുറിച്ചുമെല്ലാം മകൻ ഓർത്തെടുക്കുന്നു.
അതിൽ, അച്ഛൻ സംവിധാന തിരക്കുകളിൽ പെടുന്നത് വരെയും തുടർന്നിരുന്ന മ്യൂസിയം രാത്രിയാത്രയുണ്ട്, സ്വന്തം ചേട്ടന്റെ മരണമുണ്ട്, ചലച്ചിത്ര യാത്രകളുണ്ട്, നിറയെ രസമുള്ള ഓർമകളുണ്ട്. അനന്തപത്മനാഭന്റെതന്നെ വാക്കുകളിലൂടെ ആ ഓർമകളിലേക്ക്...
English Summary:
Ananda Padmanabhan Remembering the Enchanting Script Writing Locations of Legendary Malayalam Filmmaker Padmarajan's Movies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.