‘വന്യമൃഗ– മനുഷ്യ സംഘർഷം തടയാൻ 50 കോടി, പക്ഷേ പദ്ധതികളെവിടെ? ധനമന്ത്രിയുടേത് ജനത്തെ വിഡ്ഢികളാക്കുന്ന സമീപനം’

Mail This Article
‘‘സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവയ്ക്കാനുള്ളത്’’– ബജറ്റ് പ്രസംഗത്തിന് നിയമസഭയിലെത്തുന്നതിന് മുൻപ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. ഈ വാക്കുകൾ പ്രതീക്ഷിച്ച് സന്തോഷ വാർത്ത കേൾക്കാനായാണ് ഓരോരുത്തരും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കണ്ടത്. ധനപ്രതിസന്ധിയിൽനിന്നു കേരളം കരകയറിയെന്നു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കാൻ സാധിക്കുമോ? അതിനെല്ലാമുള്ള തുക ഖജനാവിലുണ്ടോ? എത്രത്തോളമുണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രത? എങ്ങനെ പദ്ധതികൾക്കായി പണം കണ്ടെത്തും? നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ്, ധനകാര്യ വിദഗ്ധയും പബ്ലിക് എക്പൻഡിച്ചർ കമ്മിറ്റി മുൻ അധ്യക്ഷയുമായ ഡോ.മേരി ജോർജും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയും ധനകാര്യ വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റ്യനും.