Activate your premium subscription today
Wednesday, Apr 9, 2025
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള പരമാധികാരം വിനിയോഗിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പുകള്‍. നിയമാനുസൃതമായ കാലയളവില്‍ നടക്കുന്ന ഈ പ്രക്രിയയെ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും വളരെ ഗൗരവത്തോടെ കാണുന്നു. ജനങ്ങളുടെ ശക്തിയെ കുറിച്ച് കൃത്യമായ ധാരണയുള്ളതു കൊണ്ടാകാം ഒരുവിധം എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഭരണകര്‍ത്താക്കള്‍ ഭയാശങ്കകളോടെയാണ് തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. തിരഞ്ഞെടുപ്പു ജയിക്കാനായി തങ്ങളുടെ നേട്ടങ്ങൾ പെരുപ്പിച്ചു കാണിക്കുകയും എതിരാളികളെ ഇകഴ്ത്തുകയും ബാലറ്റ് പെട്ടികൾ പിടിച്ചെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുടെ പല തന്ത്രങ്ങൾക്കും ഇതിനകം ലോകം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഭയക്കുന്ന എതിരാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനായി അവർക്കുനേരെ ആരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ക്കെതിരെ നിയമ നടപടികളെടുത്ത് അവരെ മത്സരരംഗത്ത് നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്തുക എന്നത് അധികമാരും ഉപയോഗിക്കാത്ത ഒരു ‘പൂഴിക്കടകന്‍’ ആയിരുന്നു. എന്നാൽ ഇങ്ങനെയൊരു നടപടിയെടുത്ത് പ്രതിയോഗിയെ അഴിക്കുള്ളിലാക്കിയ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. തുര്‍ക്കിയിലെ പ്രധാന പട്ടണമായ ഇസ്തംബുൾ
വര്‍ഷം 1997 അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന് ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും. ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന് ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന് പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.
2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. ‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’ അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നg സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും
റഷ്യയിലെ കസാൻ. ലോകശക്തികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നു. അതിലൊരാൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായ രാജ്യത്തിന്റെ നേതാവ്– തുർക്കിയുടെ തലവൻ തയ്യീപ് എർദോഗൻ. മറ്റൊരാൾ യുഎസിന്റെ മുഖ്യശത്രു– റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഒക്ടോബർ 23ന് ഇരുവരും തമ്മിൽ നടന്ന ചർച്ചകൾക്കു തൊട്ടുപിന്നാലെ, വൈകിട്ട് നാലോടെ തുർക്കിയുടെ തലസ്ഥാനം അങ്കാറയിൽ വൻ സ്ഫോടനം നടക്കുന്നു. തുർക്കിയിലെ എയ്റോസ്പേസ് കമ്പനിയായ ടുസാസിന്റെ ആസ്ഥാനത്തു നടന്ന സ്ഫോടനത്തിന് വൈകാതെതന്നെ ഒരു ഭീകരാക്രമണത്തിന്റെ സ്വഭാവവും കൈവന്നു. അധികൃതർ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയിലെ ബ്രിക്സ് (Brazil, Russia, India, China, and South Africa) ഉച്ചക്കോടിക്കിടെയാണ് പുട്ടിനും എർദോഗാനും തമ്മിൽ പ്രത്യേകം ചർച്ച നടത്തിയത്. ഈ ചർച്ചയുമായി സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ആ ചിന്തയ്ക്കു പിന്നിൽ ചില കാരണങ്ങളുമുണ്ട്. നാറ്റോ സഖ്യത്തിൽ ചേരാൻ പോയ യുക്രെയ്നിനെതിര യുദ്ധം ചെയ്യുന്ന റഷ്യ യുഎസിനെതിരെ പുറത്തെടുത്ത വലിയൊരു ആയുധമായിരുന്നു ആ ചർച്ച. ബ്രിക്സ് ഉച്ചക്കോടിയുടെ ഭാഗമാകാൻ ആഗ്രഹിച്ച തുർക്കിക്കാകട്ടെ, പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ നിരവധി രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമുണ്ട്. പല വിഷയങ്ങളിലും ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ‘സ്നേഹബന്ധ’ത്തിനു പിന്നിലെന്താണ്? എന്തിനാകും നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുർക്കി അവരുടെ ‘ശത്രുക്കൾ’ ഒന്നിക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുത്തത്?
ന്യൂയോർക്ക്∙ ഇന്ത്യയുടെ എതിർപ്പുകളെ അവഗണിച്ച് കശ്മീർ വിഷയം രാജ്യാന്തര തലത്തിൽ വീണ്ടും ചർച്ചയാക്കിയ തുർക്കിയുടെ നടപടിയിൽ രോഷം അറിയിച്ച് ഇന്ത്യ. കശ്മീർ കത്തുന്ന വിഷയമാണെന്നും ദക്ഷിണേഷ്യയുടെ സമാധാനത്തിന് കശ്മീരിൽ Jammu & Kashmir, Narendra Modi, Turkey,Recep Tayyip Erdogan, UN General Assembly, Pakistan, World News, Kashmir Issue, Manorama News, Malayalam News.
അങ്കാറ ∙ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റദ്ദാക്കിയ ഇന്ത്യൻ നടപടി ആ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാകുന്നതിന് ഇടയാക്കിയില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സർക്കാരിന്റെ നടപടി ജമ്മുകശ്മീരിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നതിന്
2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്കിടെ ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര
ന്യൂയോർക്ക് ∙ കശ്മീർ വിഷയം വീണ്ടും യുഎന്നിൽ ഉന്നയിച്ച് തുർക്കി പ്രസിഡന്റ് തയീപ് എർദോഗാൻ. യുഎൻ പൊതുസഭയുടെ 78–ാം സമ്മേളനത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യുമ്പോഴാണു കശ്മീർ വിഷയം എർദോഗാൻ ഉന്നയിച്ചത്.
ദോഹ∙ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് തുർക്കി നിർമിത ഇലക്ട്രിക് കാറുകൾ സ്നേഹ സമ്മാനമായി നൽകി തുർക്കി പ്രസിഡന്റ് തയ്യിപ് ഉർദുഗാൻ. പകരം ഇതിഹാസ താരം ലയണൽ മെസി ഒപ്പുവച്ച അൽ ഹിൽമ പന്ത് സമ്മാനമായി നൽകി അമീറും...
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.