ADVERTISEMENT

കാസർകോട് ∙ ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകവേ 41 ദിവസത്തിനുള്ളിൽ ജില്ലയിൽ പൊലീസ് റജിസ്റ്റർ ചെയ്തത് 304 ലഹരിക്കേസുകൾ.  ഇതിൽ 312 പ്രതികളിൽ 311 പേരെ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു.

ഹൊസ്ദുർഗിലാണു കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 45 കേസുകളാണു ഇവിടെയുള്ളത്. മഞ്ചേശ്വരം –27, കുമ്പള –16, കാസർകോട് –35, വിദ്യാനഗർ –23, ബദിയടുക്ക –22, ബേക്കൽ –35, മേൽപറമ്പ –19, ആദൂർ –11, ബേഡകം –14, അമ്പലത്തറ –8, രാജപുരം –12, നീലേശ്വരം –10, ചന്തേര –20, ചീമേനി –3, വെള്ളരിക്കുണ്ട് –3, വനിതാ പൊലീസ് സ്റ്റേഷൻ – 4  എന്നിങ്ങനെയാണു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

വാണിജ്യ വിഭാഗങ്ങളിൽ ആറും ചെറുകിട, ഇടത്തരം വിഭാഗങ്ങളിലായി  31 കഞ്ചാവ് ബീഡിയും എംഡിഎംഎ ഉപയോഗിച്ചതിനുമായി 267 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്കൂൾ വിദ്യാർഥികൾ ക‍ഞ്ചാവ് ഉപയോഗിക്കുന്നതു കണ്ടെത്തിയതിനാൽ രക്ഷിതാക്കൾ വിദ്യാർഥികളെ നിരീക്ഷിക്കണമെന്നും പൊലീസ് പറഞ്ഞു. ലഹരി വിൽപന ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കേണ്ട നമ്പർ: 9497964422

English Summary:

Drug abuse cases surged as Kerala Police cracked down on drug trafficking. A total of 304 cases were registered in just 41 days, highlighting the increased efforts to combat this issue.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com