ADVERTISEMENT
ഒറ്റ വായനയിൽ ഒട്ടേറെ അറിയാം.

വാർത്തകളുടെ സമ്പൂർണ വിവരങ്ങൾ വിരൽത്തുമ്പിൽ വേണമെന്ന് ആഗ്രഹിക്കുന്നവരല്ലേ ? നിങ്ങൾക്കുള്ളതാണ് മനോരമ ഓൺലൈൻ പ്രീമിയം. അറിവ് പകരും വിശകലനങ്ങൾ, വിദഗ്ധരുടെ അഭിപ്രായങ്ങൾ, ഇൻഫോഗ്രാഫിക്സ്, മൾട്ടിമീഡിയ അവതരണം, വാർത്തകളുടെ സമഗ്ര പാക്കേജ്.

ഇപ്പോൾ തന്നെ വരിക്കാരാകൂ,
അറിവിന്റെ വിശാല ലോകം സ്വന്തമാക്കൂ..!

റോം∙ നഗരത്തിലെ പ്രസിദ്ധമായ ത്രേവി ജലധരയിലെ വെള്ളത്തിലേക്കു വിനോദസഞ്ചാരികൾ ചാടുന്നതും നീന്തുന്നതും സ്ഥിരം സംഭവമായതോടെ നടപടിയെടുക്കാൻ അധികൃതർ. ത്രേവി ജലധാരയിലേക്കുള്ള പ്രവേശനം തടയാനാണ് അധികൃതർ ആലോചിക്കുന്നു. 

ചിത്രം : വിപിൻ ജോസ് അർത്തുങ്കൽ
ചിത്രം : വിപിൻ ജോസ് അർത്തുങ്കൽ

 

 

ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നു റോമിലെ ടൂറിസം കൗൺസിലർ അലസാൻഡ്രോ ഒണോറാത്തോ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇറ്റലിയിൽ താപനിലയും ഉഷ്ണതരംഗ വ്യാപനവും അതികഠിനമായിരിക്കെ, വിനോദസഞ്ചാരികൾ ജലധാരകളിൽ ഇറങ്ങുന്നതു പതിവായിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയെത്തിയതോടെ പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ത്രേവി ജലാധാരയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു എന്നാണ് അധികൃതരുടെ അഭിപ്രായം.

 

കഴിഞ്ഞ ദിവസം രാത്രി ത്രേവി ജലധാരാ സമുച്ചയത്തിന്റെ മുകളിൽ കയറി താഴെ വെള്ളത്തിലേക്ക് ചാടുന്ന ഒരു വിനോദസഞ്ചാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ കണ്ടെത്തുകയും പിഴചുമത്തുകയും ചെയ്തു. 

Read also: ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ വീസ

 നഗരത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെയും നിയമങ്ങളെയും വിനോദസഞ്ചാരികൾ പരിഹസിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് ടൂറിസം കൗൺസിലർ പറഞ്ഞു. സംഭവത്തെ പ്രാകൃതം എന്നുവിശേഷിപ്പിച്ച കൗൺസിലർ, ജനക്കൂട്ടം ഇയാളെ കരഘോഷം മുഴക്കി പ്രോത്സാഹിപ്പിച്ചതു മോശം പ്രവണതയാണെന്നും അഭിപ്രായപ്പെട്ടു. 

 

പിഴ ചുമത്തിയതുകൊണ്ടു മാത്രം കാര്യമില്ല. ലോകത്തിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങൾ വരും തലമുറയ്ക്കുവേണ്ടി സംരക്ഷിക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതുകൊണ്ടാണു സർക്കാരിനോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതെന്നും അലസാൻഡ്രോ ഒണോറാത്തോ പറഞ്ഞു. 

 

 

English Summary: Disrespect to historical monuments: Access to the Trevi Fountain will be restricted

 

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com