ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ നേതാവായിക്കഴിഞ്ഞാലും സ്ത്രീയെയും അവരുടെ വ്യക്തിത്വത്തെയും അംഗീകരിക്കാൻ മടിയുള്ളവർ രാഷ്ട്രീയപാർട്ടികളിൽ മുതൽ മാധ്യമ മേഖലയിൽ വരെയുണ്ടെന്ന് സിപിഐ ദേശീയ നി‍ർവാഹക സമിതിയംഗം ആനി രാജ പറഞ്ഞു. വൃന്ദ കാരാട്ടിന്റെ പുസ്തകവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തോടു പ്രതികരിക്കുകയായിരുന്നു അവർ. പ്രതികരണത്തിൽ നിന്ന്:

‘വൃന്ദ കാരാട്ട് എഴുതിയതു  വായിച്ചിട്ടുമില്ല. താഴെത്തട്ട് മുതൽ പ്രവർത്തിച്ച് നേതൃനിരയിൽ എത്തിയവരായാലും പങ്കാളി നേതാവാണെങ്കിൽ അവരുടെ പേരിൽ പരിഗണിക്കുന്ന അല്ലെങ്കിൽ വിശേഷിപ്പിക്കുന്ന രീതിയുണ്ട്. അനുഭവങ്ങളുമുണ്ട്. െജൻഡര‍് നീതി ബോധമില്ലാത്ത ഈ രീതിയിൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരെ കുറ്റക്കാരുമാണ്. നേതാവായ ശേഷമാണ് നേതാവു തന്നെയായ മറ്റൊരാളുമായി എനിക്കു കുടുംബ ബന്ധമുണ്ടായത്. അല്ലാതെ കുടുംബബന്ധത്തിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ നേതൃപദവി ലഭിക്കില്ല. ഇപ്പോഴത്തെ വിവാദത്തെ ഒരവസരമായി കാണണം. എല്ലാവരും തുല്യരാണെന്ന ബോധ്യത്തോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആത്മവിമർശനം നടത്തണം– ആനി രാജ പറഞ്ഞു.

പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല: വൃന്ദ കാരാട്ട് 

ന്യൂഡൽഹി ∙ ഉടൻ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിൽ പാർട്ടിക്കെതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം വൃന്ദ കാരാട്ട് വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് അനുമതി വാങ്ങിയാണ് പുസ്തകം എഴുതിയതെന്നും സിപിഎമ്മിനെ മോശമാക്കുന്ന ഒരു വരി പോലും അതിൽ ഇല്ലെന്നും അവർ പ്രതികരിച്ചു. ഉടൻ പുറത്തിറങ്ങുന്ന ‘ആൻ എജ്യുക്കേഷൻ ഫോർ റീത’ എന്ന വൃന്ദയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തോടു പ്രതികരിക്കുകയായിരുന്നു അവർ. ദേശീയതലത്തിൽ പാർട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ലെന്ന പുസ്തകത്തിലെ തുറന്നുപറച്ചിലുമായി ബന്ധപ്പെട്ട വിവാദത്തിലും അവർ വിശദീകരണം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലും മറ്റു പാർട്ടിയിലും ആയിരിക്കുന്നതിന്റെ വ്യത്യാസത്തേക്കുറിച്ചാണ് താൻ പറഞ്ഞത്. ഇതുസംബന്ധിച്ച് ഇന്നലെ മനോരമ നൽകിയ വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൃന്ദ പ്രതികരിച്ചു. 

English Summary:

Annie Raja's reaction on Brinda's book

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com