ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ ജലവിഭവ വകുപ്പിന്റെ ഡാമുകൾക്കു ചുറ്റും 20 മീറ്റർ ബഫർ സോണും 100 മീറ്റർ പരിധിയിൽ നിർമാണ നിയന്ത്രണവുമേർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിയമസഭയിൽ ഈ വിഷയമുന്നയിച്ചു മോൻസ് ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണു മന്ത്രിയുടെ പ്രഖ്യാപനം. ‍‍

ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് മൂലം വീട് നിർമിക്കാനാകാതെ ഒട്ടേറെപ്പേർ ബുദ്ധിമുട്ടുന്നുണ്ടെന്നും ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാകരുത് ഡാമിനു സുരക്ഷയൊരുക്കേണ്ടതെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ഉത്തരവ് അതേപടി നടപ്പാക്കില്ലെന്നും ഭേദഗതി ചെയ്യാമെന്നുമായിരുന്നു ആദ്യം മന്ത്രിയുടെ നിലപാടെങ്കിലും ഉത്തരവ് പൂർണമായി പിൻവലിക്കുകയാണു വേണ്ടതെന്നു മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

നേരത്തേ സണ്ണി ജോസഫിന്റെ സബ്മിഷനുള്ള മറുപടിയിലും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലും ജനങ്ങളുടെ ആശങ്കയകറ്റാൻ ഉത്തരവിൽ മാറ്റം വരുത്താൻ ഒരുക്കമാണെന്നു മന്ത്രി അറിയിച്ചിരുന്നു. അടിയന്തര പ്രമേയ നോട്ടിസ് വന്നതോടെ ഉത്തരവു തന്നെ പി‍ൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം സദുദ്ദേശ്യത്തോടു കൂടിയാണ് ഉത്തരവിറക്കിയതെന്നും ഏറ്റവും കുറഞ്ഞ പ്രദേശമാണു ബഫർ സോണായി പ്രഖ്യാപിച്ചിരുന്നതെന്നും മന്ത്രി പിന്നീടു പറഞ്ഞു. 

English Summary:

Dam Buffer Zone Controversy Ends: Kerala dam buffer zone order withdrawn after public outcry

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com