ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പൂ പോലെ മൃദുലമായ കൊഴുക്കട്ട കഴിക്കണോ? ഇങ്ങനെ തയാറാക്കി നോക്കൂ. ഇതിനൊപ്പം ഒരു ചമ്മന്തി കൂടിയുണ്ട്. പ്രഭാത ഭക്ഷണം രുചികരമാകട്ടെ

ചേരുവകൾ

  • ഇഡ്‌ലി അരി - 2 ഗ്ലാസ്‌ 
  • വെള്ളം - ആവശ്യത്തിന് 
  • ഉപ്പ് - 1 1/2 ടീസ്പൂൺ 
  • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • ചുവന്ന മുളക് - 3 എണ്ണം 
  • കറിവേപ്പില 
  • ജീരകം - 1 ടീസ്പൂൺ 
  • കുരുമുളക് - 1 ടീസ്പൂൺ 
  • നാളികേരം ചിരവിയത് - 1

 

  • അരി വെള്ളത്തിലിട്ട് 4 മണിക്കൂർ കുതിർത്തു വയ്ക്കുക. 
  • അതിന് ശേഷം ഉപ്പും ചേർത്ത് തരുതരുപ്പായി അരയ്ക്കുക. 

 

  • ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്‌ , ഉഴുന്ന് പരിപ്പ്, ചുവന്ന മുളക്, കറിവേപ്പില ചേർത്ത് വഴറ്റുക. 
  • അതിലേക്ക് ജീരകം, കുരുമുളക് എന്നിവ ചേർക്കുക. 
  • 2 മിനിറ്റ് വഴറ്റിയ ശേഷം അരച്ച് വെച്ചിരിക്കുന്ന മാവ് ചേർത്ത് 1 കപ്പ്‌ വെള്ളവും ഒഴിച്ച് കട്ട പിടിക്കാതെ നന്നായി ഇളക്കുക. 
  • വെള്ളം വറ്റി തുടങ്ങുമ്പോൾ മാവ് വെന്തു കഴിഞ്ഞിട്ടുണ്ടാകും. 
  • ചീനച്ചട്ടി വാങ്ങി വെച്ച ശേഷം നാളികേരം ചേർക്കുക. 

തണുത്ത ശേഷം ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുക. 

അതിനൊപ്പമുള്ള ചമ്മന്തി 

  • ചെറിയ ഉള്ളി - 1 കപ്പ്
  • ചുവന്ന മുളക് - 10 എണ്ണം 
  • ഉപ്പ് - പാകത്തിന് 

ഈ മൂന്ന് ചേരുവകളും വെള്ളം ചേർക്കാതെ മിക്സിയിൽ ചതച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം ചേർത്ത് 2 മിനിട്ട് നിർത്താതെ അരച്ചെടുക്കുക. 

വെളിച്ചെണ്ണയിൽ കടുക് വറുത്തു ചമ്മതിയിലേക്കു ചേർക്കുക.  

English Summary: Kozhukatta Recipe.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com