ADVERTISEMENT

കരുവാരകുണ്ട് ∙ ആർത്തല ഭാഗത്ത് കടുവയെ കണ്ടെന്നു വ്യാജ പ്രചാരണം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൽക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിൻ ജോസഫിനെ (36) ആണ് അറസ്റ്റ് ചെയ്തത്. മലയിലേക്കു ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെ കണ്ട കടുവയുടേതെന്ന് അവകാശപ്പെട്ട് വിഡിയോയും പ്രചരിപ്പിച്ചിരുന്നു. നിലമ്പൂർ ഡിഎഫ്ഒ ധനിക് ലാലിന്റെ നേതൃത്വത്തിൽ വനപാലകർ വിശദമായി ചോദ്യം ചെയ്തതോടെ കടുവയെ കണ്ടതും പ്രചരിപ്പിച്ച വിഡിയോകളും വ്യാജമാണെന്നു വനപാലകരോട് ഇയാൾ സമ്മതിച്ചു. തുടർന്ന് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.

English Summary:

Fake Tiger sighting leads to arrest in Karuvarakundu. Jerrin Joseph was arrested and charged with spreading false information after admitting to fabricating a tiger sighting video.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com