ADVERTISEMENT

കുന്നംകുളം ∙ പോക്സോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് സമാനമായ മറ്റൊരു കേസിലും തടവും പിഴയും ശിക്ഷ. 13 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പുന്നയൂർക്കുളം എഴുക്കോട്ടയിൽ ജമാലുദീന് ( മൊയ്തുണ്ണി– 55) 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചത്. പോക്സോ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്.

2024ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ്.ബിനോയ് ഹാജരായി.2023ൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഇയാൾക്ക് 4 ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു. 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ്  കേസ്. വടക്കേക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത ഈ കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് പ്രതി പുതിയ കേസിലും പ്രതിയായത്.

English Summary:

POCSO case: A Kunnamkulam man, Jamaludeen, already serving a life sentence, received an additional five-year sentence and a ₹25,000 fine for assaulting a minor. This second conviction underscores the seriousness of child sexual abuse and the need for stricter enforcement of POCSO laws.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com