ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജോയ് താക്കോൽക്കാരൻ പറയുന്നതുപോലെ "നത്തിങ് ഈസ് ഇംപോസ്സിബിൾ"...   വളരെ നാളായി തന്റെ പ്രിയതാരത്തിന്റെ  ശബ്ദം കേൾക്കാൻ കൊതിച്ചിരുന്ന  അനജിനെത്തേടി ജയസൂര്യയുടെ വിളിയെത്തി.

 

ചെറുപ്പം മുതൽ പെയിന്റിങ് പഠിക്കുന്ന അനജ് എന്ന പതിനേഴുകാരന്റെ സ്വപ്നമാണ് ജയസൂര്യയുടെ ഫോൺ വിളിയോടെ സാക്ഷാത്കരിച്ചത്.  കൈകൊണ്ടു  ചിത്രം വരച്ചിരുന്ന അനജ് ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ബോർ അടിച്ചിരുന്നപ്പോഴാണ് കാലുകൊണ്ട് വരച്ചാലോ എന്ന് ചിന്തിക്കുന്നത്.  പിന്നെ അതിനായുള്ള കഠിന ശ്രമം.  ഒടുവിൽ കാലുകൊണ്ട് മരപ്പൊടി ഉപയോഗിച്ച് തറയിൽ അനജ് ബിനീഷ് ബാസ്റ്റിനെ വരച്ചു.  സുഹൃത്തുക്കൾ അത് ബിനീഷിന്റെ കൈയിൽ എത്തിച്ചു.  

 

ബിനീഷ് അത് കൂട്ടുകാരുമായി പങ്കുവച്ചതോടെയാണ് അനജ് താരമാകുന്നത്.  ജയസൂര്യയുടെ ചിത്രം കാലുകൊണ്ട്  വരക്കുക എന്നുള്ളതായി അനജിന്റെ അടുത്ത ലക്‌ഷ്യം.  അത് കണ്ണുകെട്ടി ആയാലോ എന്നാണ് അനജ് പിന്നെ ചിന്തിച്ചത്.  സുഹൃത്തുക്കളുടെ പ്രചോദനം കൂടി ആയപ്പോൾ അനജ് തന്റെ പ്രയത്നം പൂർത്തീകരിക്കുകയായിരുന്നു.  കണ്ണുകെട്ടി തറയിലിട്ട  മരപ്പൊടിയിൽ അനജ് ഒരു ജയസൂര്യ കഥാപാത്രത്തെ പുനഃസൃഷ്ടിച്ചെടുത്തു.  

 

പിന്നീട് അത് എങ്ങനെയെങ്കിലും തന്റെ പ്രിയതാരത്തിന് എത്തിച്ചു കൊടുക്കുക എന്നുള്ളതായി അടുത്ത ആഗ്രഹം.  അനജ് വരക്കുന്നത് അനജിന്റെ സുഹൃത്തുക്കൾ വിഡിയോയിൽ പകർത്തി സാമൂഹ്യമാധ്യമത്തിൽ പങ്കുവയ്ച്ചു.  ഈ വിഡിയോയാണ് ഷെയർ ചെയ്ത് ജയസൂര്യയുടെ കൈയിൽ എത്തുകയും  അദ്ദേഹം അനജിനെ വിളിച്ച് പ്രശംസിക്കുകയും ചെയ്തത്.  അനജിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച താരം ആശംസകളും നേർന്നു.

 

കണ്ണൂർ കണ്ണാടിപ്പറമ്പ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ അനജ് അമ്മയോടും സഹോദരനോടുമൊപ്പമാണ് താമസം. വിദ്യാഭ്യാസത്തിനോടൊപ്പം ചെറിയ കുട്ടികളെ ചിത്രരചന പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് അനജ്.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com