ADVERTISEMENT

ന്യൂഡൽഹി ∙ മണ്ഡല പുനർനിർണയ വിഷയം ഡിഎംകെ വീണ്ടും ലോക്സഭയിൽ ഉയർത്തി. ശൂന്യവേളയിൽ ഡി.എം.കതിർ ആനന്ദാണ് വിഷയം ഉന്നയിച്ചത്. ജനസംഖ്യയുടെ  അടിസ്ഥാനത്തിൽ മാത്രം മണ്ഡലപുനർനിർണയം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നത് കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ജനസംഖ്യ മാത്രം അടിസ്ഥാനമാക്കുന്നതിനു പകരം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി), പ്രതിശീർഷ വരുമാനം, ഊർജ ഉൽപാദനം അടക്കമുള്ളവ നോക്കണം. മണ്ഡലപുനർനിർണയം സംസ്ഥാനങ്ങൾക്കെതിരെയുള്ള രഹസ്യ ആയുധമാക്കി മാറ്റരുതെന്നും പറഞ്ഞു.

1973 ലെ മണ്ഡലപുനർനിർണയം വഴി കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ സീറ്റുകളാണ് വർധിപ്പിച്ചതെന്ന് ബിജെപി അംഗം നിഷികാന്ത് ദുബെ ആരോപിച്ചു.

English Summary:

DMK Challenges: Constituency delimitation based solely on population is opposed by DMK. The party argues that such a move would disproportionately affect states like Tamil Nadu and Kerala, urging the consideration of economic factors.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com