ന്യൂഡൽഹി ∙ ബാരാമുള്ള ലോക്സഭാംഗം എൻജിനീയർ റഷീദിനു പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. കസ്റ്റഡിയിലിരിക്കെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാമെന്നു ജസ്റ്റിസുമാരായ ചന്ദ്രധാരി സിങ്, അനുപ് ജയ്റാം ഭംഭാനി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. പൊലീസ് സുരക്ഷയിൽ ജയിലിൽനിന്നു പാർലമെന്റിലേക്കു കൊണ്ടുപോകാനും ഏപ്രിൽ 4 വരെ സമ്മേളനം നടക്കുന്ന സമയത്തു പങ്കെടുക്കാൻ അനുമതി നൽകാനും ജയിൽ ഡയറക്ടർ ജനറലിനു കോടതി നിർദേശം നൽകി. ഭീകരപ്രവർത്തനക്കുറ്റമാരോപിച്ചു 2017 ൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്നതിനിടെയാണ് എൻജിനീയർ റഷീദ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത്. പാർലമെന്റിനുള്ളിൽ ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Delhi High Court's Landmark Ruling: Engineer Rashid, the Lok Sabha MP, will be permitted to attend Parliament sessions while in custody. The Delhi High Court granted this conditional permission, with restrictions on his communications and media interactions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.