ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പട്ന ∙ ബിഹാറിലെ ലോക്സഭാ സീറ്റു വിഭജന തർക്കത്തിനിടെ ആർജെഡി–ജെഡിയു നേതാക്കൾ ചർച്ച നടത്തി. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലെത്തിയാണു ചർച്ച നടത്തിയത്. കൂടിക്കാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ടു നിന്നു. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ജെഡിയു 16 സിറ്റിങ് സീറ്റുകളിലും മൽസരിക്കുമെന്ന കടുംപിടിത്തത്തിലാണ്. 

ജെഡിയു–ആർജെഡി കക്ഷികൾ 16 സീറ്റുകളിൽ വീതം മത്സരിക്കാമെന്ന ധാരണയിലെത്തിയെങ്കിലും ഏതൊക്കെ സീറ്റുകളെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ജെഡിയുവിന്റെ ചില സിറ്റിങ് സീറ്റുകൾ ആർജെഡി, കോൺഗ്രസ്, ഇടതുകക്ഷികൾ ആവശ്യപ്പെട്ടെങ്കിലും നിതീഷ് വിട്ടുവീഴ്ചയ്ക്കു തയാറല്ല. 

സീറ്റു വിഭജന വിഷയത്തിൽ ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നതയില്ലെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടു. സീറ്റു വിഭജന വിഷയത്തിൽ ഇത്ര ആകാംക്ഷയുണ്ടാകേണ്ട കാര്യമെന്താണ്? എൻഡിഎയിൽ സീറ്റു വിഭജനം കഴിഞ്ഞിട്ടുണ്ടോ? തേജസ്വി മാധ്യമ പ്രവർത്തകരോടു മറുചോദ്യം ഉന്നയിച്ചു.

English Summary:

Discussion between RJD-JDU

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com