മിനിരത്ന കമ്പനിയായിരുന്ന മുംബൈയിലെ മാസഗോൺ ഡോക്ക് കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി മികച്ച സാമ്പത്തിക പ്രകടനം നടത്തിയതോടെ നേടിയെടുത്തത് നവരത്ന നേട്ടം. അടുത്ത അവസരം കൊച്ചി ഷിപ്യാർഡിനാണോ?
കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള കൊച്ചിൻ ഷിപ്പ്യാര്ഡിന് ‘നവരത്ന’ പദവി ലഭിച്ചാൽ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ; ഇനിയും ഉയരുമോ നിക്ഷേപകരുടെ ലാഭം?
കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമാണം പൂർത്തീകരിച്ച ഐഎൻഎസ് വിക്രാന്തിനു സമീപം ഉദ്യോഗസ്ഥൻ. (PTI Photo)
Mail This Article
×
ഇന്ത്യയിൽ കേന്ദ്ര പൊതുമേഖലയിലെ രണ്ട് മുൻനിര കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലകളാണ് മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സും കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡും. മാസഗോൺ ഡോക്കിന് കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് എന്‍റർപ്രൈസസിൽ നിന്ന് 'നവരത്ന' പദവി ലഭിച്ചു. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന പതിനെട്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് മാസഗോൺ ഡോക്ക്. എൻജിനീയേഴ്സ് ഇന്ത്യ, കോൺകോർ, എൻഎംഡിസി, റെയിൽ വികാസ് നിഗം, ഐആർഇഡിഎ, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് തുടങ്ങിയവ നിലവിൽ നവരത്ന ക്ലബ്ബിലുണ്ട്.
പൊതുമേഖലാ കമ്പനികളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി കേന്ദ്രസർക്കാർ നൽകുന്നതാണ് മിനിരത്ന, നവരത്ന, മഹാരത്ന പദവികൾ. മിനിരത്ന കമ്പനികളെയാണ് പിന്നീട് പ്രകടനം വിലയിരുത്തി നവരത്ന കമ്പനികളും തുടർന്ന് മഹാരത്ന കമ്പനികളുമാക്കുന്നത്. നവരത്ന പദവി ലഭിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്‍റെ
English Summary:
Cochin Shipyard’s Path to Navratna: Can It Follow Mazagon Dock's Success?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.