ADVERTISEMENT

കൊട്ടാരക്കര ∙ അമിത ലോഡും വേഗവുമായി ലോറികൾ നിരത്തിൽ. യാത്രക്കാരെ ഭീതിയിലാക്കിയാണു വാഹനങ്ങൾ പായുന്നത്. മോട്ടർ വാഹന വകുപ്പും റവന്യു വകുപ്പും നേരത്തേ ഒട്ടേറെ വാഹനങ്ങൾ പിടികൂടിയിരുന്നു. 27 ടൺ ശേഷിയുള്ള ലോറിയിൽ 42.5 ടൺ മണ്ണു കടത്തിയതായി മുൻപു കണ്ടെത്തിയിരുന്നു. ഉന്നത ഇടപെടലിൽ പിന്നീട് പരിശോധനകൾ നിലച്ചതായാണു വിവരം. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെയാണു പല വാഹനങ്ങളും പായുന്നത്. മണ്ണും പാറപ്പൊടിയും നിരത്തിൽ‌ വീഴ്ത്തിയാണു പല യാത്രകളും. കുന്നിടിച്ച് കടത്തുന്ന മണ്ണിൽ ഒരു ഭാഗം നിരത്തിലാണു വീഴുന്നത്. ഇതു മറ്റു ചെറുവാഹന യാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നു ദിവസവും വൻ തോതിൽ പാറയും പാറപ്പൊടിയും ജില്ലയിൽ എത്തുന്നുണ്ട്. അമിതവേഗത്തിലാണ് മിക്ക ഭാരവാഹനങ്ങളുടെയും യാത്ര.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com