ADVERTISEMENT

കിളിമാനൂർ∙ കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും പഞ്ചായത്തിലെ മലയാമഠം വാലഞ്ചേരി, ആലത്തുകാവ്, മുളയ്ക്കലത്തുകാവ് പ്രദേശങ്ങളിൽ കാർഷിക വിളകൾക്ക് കനത്ത നാശം. വാഴക്കൃഷിക്കാണു വലിയ നാശം ഉണ്ടായത്. പഞ്ചായത്ത് അംഗം എം.ജയകാന്ത്, കർഷകരായ മലയാമഠം സ്വദേശി ശശിധരൻനായർ, മലയാമഠം ബഷീറുദ്ദീൻ, വാലഞ്ചേരി ബാലൻ, മുളയ്ക്കലത്തുകാവ് മോഹൻദാസ് എന്നിവരുടെ വാഴ, പച്ചക്കറി, മരച്ചീനി എന്നീ കൃഷികൾ  പാടേ നശിച്ചു.  എം.ജയകാന്തിന്റെ കുലച്ച നൂറോളം കപ്പ, ഏത്തൻ വാഴകൾ കാറ്റിൽ നിലംപതിച്ചു. മൊത്തം 8 ലക്ഷം രൂപയുടെ കൃഷി നശിച്ചതായി കൃഷി ഓഫിസർ അനുചിത്ര അറിയിച്ചു.പഞ്ചായത്തിലെ ആലത്തുകാവിൽ ലക്ഷ്മി നിവാസിൽ റജിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നു പോയി. ആലത്തുകാവിൽ ലതിക, റൂഹാനത്ത് ബീവി എന്നീവരുടെ വീടുകളുടെ  ഓട് കാറ്റിൽ പറന്നു പോയി. ശക്തമായി കാറ്റിലും മഴയിലും ഒട്ടേറെ മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുതത്തൂണുകൾക്കും വലിയ നാശം ഉണ്ടായി.

English Summary:

Heavy summer rains and strong winds caused significant damage to crops in Kilimanoor, impacting numerous farmers and resulting in an estimated loss of 8 lakh rupees. Homes were also affected by the storm's force.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com