ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജനാധിപത്യവാദി എന്ന നിലയിൽ നിർമിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്നും ഏകാധിപതികളായ ഭരണാധികാരികൾ അത് ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭാ പുസ്തകോത്സവത്തിൽ ‘ഒരു ജനാധിപത്യവാദിയുടെ ആകുലതകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂപ്പർ ഇന്റലിജന്റ് എന്ന നിലയിലേക്ക് നിർമിത ബുദ്ധി കുതിക്കുമ്പോൾ അതുണ്ടാക്കുന്ന അപകടവും വലുതായിരിക്കും. ജനാധിപത്യവാദികൾ തടവിലാക്കപ്പെടുന്ന സാഹചര്യം വരാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജനാധിപത്യവിരുദ്ധരുടെ കൈയിലെ ആയുധം വിദ്വേഷം ആണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം ആശ്രയിച്ചു നിൽക്കുകയാണ്. ഇന്ത്യൻ മതേതരത്വം മതത്തിന്റെ നിരാസമല്ല, എല്ലാ മതങ്ങളുടേയും ഉൾച്ചേർക്കലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഏകാധിപതികയുടെ കാലത്ത് മാധ്യമങ്ങൾ രാജകൊട്ടാര വിദൂഷകരായി മാറുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമം എന്നത് സാധ്യമല്ലാത്ത അവസ്ഥ രാജ്യത്ത് നിലനിൽക്കുന്നു. ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോൾ നിലയ്ക്കാത്ത പോരാട്ടം ഏറ്റെടുക്കുന്ന പോരാളികളായി മാറുകയാണ് നമ്മുടെ കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

സമ്പത്തിന്റെ കേന്ദ്രീകരണം വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കുമായി മാറുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെ അധികാരകേന്ദ്രങ്ങൾ സമ്പത്ത് വാരിക്കൂട്ടുന്നു. തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കിൽ നിലവിൽ അത് മുതലാളിമാർക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നു. അവകാശങ്ങളില്ലാത്ത തൊഴിലാളികളെ സൃഷ്ടിക്കാനാണ് ശ്രമം. ഭരണഘടനാ മൂല്യങ്ങളുടെ തകർച്ചയാണ് സംഭവിക്കുന്നത്. തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത, ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമൂഹമാകുക എന്നതാണ് നമ്മുടെ കർത്തവ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com