ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു കണക്ക്. 2006 ൽ 3972 പേർക്കു സ്ഥിരീകരിച്ചതാണ് 20 വർഷത്തിനിടയിലെ ഉയർന്ന കണക്ക്. അന്ന് 1.5 ലക്ഷം പേരെയാണു പരിശോധിച്ചത്. 2012 മുതൽ രണ്ടായിരത്തിൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണു പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സംസ്ഥാനത്തു പ്രതിമാസം ശരാശരി 100 പേർ എച്ച്ഐവി പോസിറ്റീവ് ആകുന്നു. ഇതിലേറെയും അതിഥിത്തൊഴിലാളികളാണെന്ന് കെഎസ്എസിഎസ് പ്രോജക്ട് ഡയറക്ടർ ഡോ.ആർ.ശ്രീലത പറഞ്ഞു. ലഹരി ഉപയോഗമാണ് എച്ച്ഐവി വ്യാപിക്കാൻ ഇടയാക്കുന്നത്. അതേസമയം, നിരന്തര ബോധവൽക്കരണം കാരണം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയതോടെ ലൈംഗിക തൊഴിലാളികളിലെ എച്ച്ഐവി ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

ഏറെയും പുരുഷന്മാർ

വർഷം, പരിശോധന നടത്തിയവരുടെ എണ്ണം, പോസിറ്റീവ്, പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ എന്ന ക്രമത്തിൽ:

2021– 10.06 ലക്ഷം, 866, 600, 260, 6

2022 – 12.84 ലക്ഷം, 1126, 799, 321, 6

2023 – 16.87 ലക്ഷം, 1270, 977, 283, 10

2024*: 19.20 ലക്ഷം, 1065, 805, 258, 2

*ഒക്ടോബർ വരെ

എച്ച്ഐവി പകരുന്നത് 4 മാർഗങ്ങളിലൂടെ

ലൈംഗിക ബന്ധം, ഒരേ സൂചി ഒന്നിലധികം പേർ ഉപയോഗിക്കുന്നത്, രക്തദാനം, അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ 4 മാർഗങ്ങളിലൂടെയല്ലാതെ രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെ എച്ച്ഐവി പകരില്ല.

വളാഞ്ചേരിയിൽ വ്യാപക പരിശോധന

മലപ്പുറം ∙ സിറിഞ്ച് പങ്കിട്ടതിനെത്തുടർന്ന് എച്ച്ഐവി പോസിറ്റീവായവരുമായി ബന്ധമുള്ള 2 പേർകൂടി ഇന്നലെ എച്ച്ഐവി പരിശോധനയ്ക്കെത്തി. 2 പേരും നെഗറ്റീവാണ്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ക്യാംപിൽ 70 പേരെ പരിശോധിച്ചു.നിലവിൽ പോസിറ്റീവെന്നു കണ്ടെത്തിയ 10 പേർക്കും ലഹരി ഉപയോഗത്തിലൂടെ മാത്രമാണ് എയ്ഡ്സ് പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പോസിറ്റീവായ 10 പേരിൽ 2 പേർ മാത്രമാണു വിവാഹിതർ. ഇവരുടെ പങ്കാളികളുടെ പരിശോധനാഫലം നെഗറ്റീവാണ്.

English Summary:

Declining HIV Infections in Kerala: Success of Prevention Efforts

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com