ADVERTISEMENT

തിരുവനന്തപുരം ∙ ജനവാസമേഖലകളിൽ കടന്നുകയറി ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയെന്നു ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ ഉരുണ്ടു കളിക്കുകയാണെന്ന് ആരോപണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. എന്നാൽ, കേന്ദ്രസർക്കാർ ഇതുവരെ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഈ ആവശ്യത്തിന് 3 തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക്, സംസ്ഥാന വനം വകുപ്പ് നിവേദനം നൽകിയതാണ്.കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം നിലവിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഉത്തരവിന്റെ കാലാവധി മേയ് അവസാന വാരം അവസാനിക്കും. ഇത് ഒരു വർഷം കൂടി നീട്ടാനാണ് വനം വകുപ്പ് തീരുമാനം.

English Summary:

Wild Boar Vermin Status: Central Government Delays Decision on Wild Boar Vermin Status in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com