ADVERTISEMENT

ഇൻഡോർ∙ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പങ്കാളിയെ കത്രിക കൊണ്ട് കുത്തിക്കൊന്നശേഷം മൃതദേഹം വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ സ്വദേശിയായ പ്രവീൺ സിങ് ധാക്കദ് (24) ആണ് അറസ്റ്റിലായത്. 20 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഡിസംബർ 7ന് ഇൻഡോറിലെ റാവുജി ബസാർ ഏരിയയിലാണ് സംഭവം നടന്നത്.

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ യുവതിയും പ്രതിയും കുറച്ച് ദിവസങ്ങളായി നഗരത്തിലെ വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഡിസംബർ 7ന്, ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിൽ പ്രകോപിതനായ പ്രതി, കത്രിക ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തി. യുവതി രക്തം വാർന്നു സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ, പരിഭ്രാന്തിയിലായ പ്രതി വീടു പുറത്തുനിന്നു പൂട്ടിയശേഷം കടന്നുകളഞ്ഞു. യുവതിയുടെ മൊബൈൽ ഫോണും എടുത്തുകൊണ്ടുപോയി.

യുവതി കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനശേഷം ഡിസംബർ 9നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകം പുറത്തായതോടെ പ്രവീൺ സിങ്ങിനെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അഡിഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അഭിനയ് വിശ്വകർമ പറഞ്ഞു.

English Summary:

Man Kills Live-In Partner For Denying Sex, Locks Body In Rented Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com