ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഓച്ചിറ ∙ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്കു കടത്തിയ കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്ന (31)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഴവ സ്വദേശി കനീഷിനെ തായ്‌ലൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകി ഓൺലൈനിൽ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി. പിന്നീട് യുവാവിനെ നെടുമ്പാശേരി വിമാനത്താവളം വഴി തായ്‌ലൻഡിൽ എത്തിച്ച ശേഷം സഫ്നയുടെ ഏജന്റുമാർ കംബോഡിയയിലേക്കു കടത്തുകയായിരുന്നു.

ഓൺലൈനിൽ തട്ടിപ്പ് നടത്തുന്ന കേന്ദ്രത്തിൽ എത്തിച്ച യുവാവിന് ഓൺലൈൻ തട്ടിപ്പ് ജോലിയും വലിയ ടാർഗറ്റുമാണ് നൽകിയത്. തുടർന്ന്് ടാർഗറ്റ് പുർത്തിയാകാത്തതിനെ തുടർന്ന് യുവാവിനെ ഏജന്റുമാർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. യുവാവിനെ നാട്ടിലെത്തിക്കാമെന്നു പറഞ്ഞ് പിന്നീട് സഫ്ന യുവാവിന്റെ രക്ഷിതാക്കളിൽ നിന്ന് 1,50,000 രൂപ കൂടി വാങ്ങിയെങ്കിലും നാട്ടിലെത്തിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഇതിനു ശേഷമാണ് യുവാവിനെ നാട്ടിലെത്തിച്ചത്.

ഓച്ചിറ പൊലീസിന് നൽകിയ പരാതിയെത്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയോ എന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എം.സുജാതൻ പിള്ള, എസ്ഐമാരായ നിയാസ്, സന്തോഷ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനു, ശ്രീദേവി, മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

English Summary:

Human Trafficking to Cambodia: Woman Arrested

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com