ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് തോറ്റതോടെ ബാറ്റർമാർക്കു മുന്നറിയിപ്പുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ബാറ്റർമാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണു പ്രശ്നമെന്നും ബോളർമാരും അത്ര മികച്ചതായിരുന്നില്ലെന്നും പാണ്ഡ്യ കുറ്റപ്പെടുത്തി. ‘‘മുംബൈ ഇന്ത്യൻസ് താരങ്ങളുടെ പിഴവിൽ 20–25 റൺസ് വരെ വിട്ടുകൊടുക്കേണ്ടിവന്നു. ട്വന്റി20യിൽ അതൊരു വലിയ സ്കോറാണ്. ഗുജറാത്ത് ഓപ്പണർമാർ മികച്ച രീതിയിലാണു ബാറ്റു ചെയ്തത്. കൂടുതൽ റിസ്കി ഷോട്ടുകൾ കളിക്കാതെ തന്നെ അവർ നന്നായി റൺസ് കണ്ടെത്തി.’’– പാണ്ഡ്യ മത്സര ശേഷം പ്രതികരിച്ചു.

‘‘തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഐപിഎൽ തുടങ്ങിയതേയുള്ളൂ. അതുകൊണ്ടു തന്നെ ഇനിയും സമയമുണ്ട്. ബാറ്റർമാർ അവസരത്തിനൊത്ത് ഉയരണം, അവർ ഉടൻ തന്നെ അങ്ങനെയാകുമെന്നു പ്രതീക്ഷിക്കുന്നു. ഇവിടെ സ്ലോ ബോളുകൾ നേരിടുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. മുംബൈ ബാറ്റർമാരെ ബുദ്ധിമുട്ടിലാക്കാൻ ഗുജറാത്ത് ബോളർമാർക്കു സാധിച്ചു.’’– പാണ്ഡ്യ പ്രതികരിച്ചു. ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർമാരായ രോഹിത് ശർമ (എട്ട് റൺസ്), റയാൻ റിക്കിള്‍ട്ടൻ (ആറ്) എന്നിവർക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. മുഹമ്മദ് സിറാജിന്റെ പന്തിലാണ് ഇരുവരും പുറത്തായത്.

അതേസമയം നിർണായക സമയത്ത് ബാറ്റിങ്ങിലെ മെല്ലെപ്പോക്കിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെയും ആരാധക രോഷം ഉയരുന്നുണ്ട്. 17 പന്തുകളിൽ 11 റൺസ് മാത്രമാണ് പാണ്ഡ്യ ഗുജറാത്തിനെതിരെ നേടിയത്. ഒരു ഫോര്‍ മാത്രം ബൗണ്ടറി കടത്തി പാണ്ഡ്യ പുറത്തായി. മത്സരത്തിൽ 36 റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു.

English Summary:

As Rohit Sharma Flops Again, Hardik Pandya Fires Indirect Warning

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com