Activate your premium subscription today
Saturday, Apr 5, 2025
ബീഡ് സർപഞ്ചിന്റെ കൊലപാതകവുമയി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടർന്നു മഹാരാഷ്ട്ര മന്ത്രിസഭയിൽ നിന്നു ധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുണ്ടെയുടെ അടുത്ത അനുയായിയും എൻസിപി നേതാവുമായ മാൽമീക് കാരാഡ് അറസ്റ്റിലായതിനു പിന്നാലെയാണ് രാജി. കാരാഡിനെ പിടികൂടിയതിനെ തുടർന്നു മുണ്ടെക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും സ്ഥാനമൊഴിയാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയുമായിരുന്നു.
മുംബൈ∙ തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റേതാണു പ്രഖ്യാപനം. സംസ്ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ. തോമസിനെ അധ്യക്ഷനാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎൽഎയാണു തോമസ് കെ. തോമസ്. തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ച പി.സി. ചാക്കോയുടെ
തിരുവനന്തപുരം∙ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാര്‍. ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡന്റുമാര്‍ പിന്തുണക്കത്ത് നല്കി. രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പ്രഖ്യാപനം നടത്തും. ജിതേന്ദ്ര ആവാദ് കേരളത്തില്‍ പ്രധാനനേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
മുംബൈ ∙ മുപ്പതു വർഷം മുൻപുള്ള വഞ്ചനക്കേസിൽ കൃഷിമന്ത്രിയും എൻസിപി (അജിത് വിഭാഗം) നേതാവുമായ മണിക്റാവു കൊക്കാട്ടെയ്ക്ക് നാസിക് കോടതി രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. സഹോദരൻ സുനിൽ കൊക്കാട്ടെയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.
മുംബൈ ∙ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനാകും. മുംബൈയിൽ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മുംബൈ ∙ നിർബന്ധിത മതപരിവർത്തനത്തിനും ‘ലൗ ജിഹാദിനും’ എതിരെ നിയമനിർമാണത്തിനു മഹാരാഷ്ട്രയും. നിയമപരവും സാങ്കേതികവുമായ വശങ്ങള് പരിശോധിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്ജയ് വര്‍മയാണു അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം, ആഭ്യന്തരം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
ആലപ്പുഴ ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന ചർച്ചയ്ക്കായി മന്ത്രി എ.കെ. ശശീന്ദ്രനൊപ്പം എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ കാണുമെന്ന് തോമസ് കെ. തോമസ് എംഎൽഎ. സംസ്ഥാന പ്രസിഡന്റാകാൻ ശരദ് പവാർ പറയുമെന്നാണു പ്രതീക്ഷ. പാർട്ടിയിലെ എല്ലാവരോടും അടുപ്പത്തിലാണ്. പാർട്ടിയിൽ ചില വിഭാഗീയതയുണ്ട്.
കൊച്ചി ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ടു 10 ജില്ലാ പ്രസിഡന്റുമാർ ദേശീയ പ്രസിഡന്റ് ശരത് പവാറിനു കത്തയച്ചു. രാജി അംഗീകരിക്കുകയും പുതിയ പ്രസിഡന്റിനെ നിയമിക്കുകയും ചെയ്താൽ അതിനു മുൻപു 14 ജില്ലാ പ്രസിഡന്റുമാരുടെയും അഭിപ്രായം തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചില നേതാക്കളാണു പ്രശ്നങ്ങൾ വഷളാക്കി ഇവിടെവരെ എത്തിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ പ്രസിഡന്റിന്റെ രാജി സ്വീകരിച്ചാൽ പാർട്ടി തകരും. രാജിക്ക് ഇടയായ സാഹചര്യം ദേശീയ നേതൃത്വം പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിയിൽ താഴേത്തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും അംഗീകാരം ലഭിക്കുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് അപ്രതീക്ഷിത രാജി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടിയിൽ നടന്നുവരികയായിരുന്നുവെന്നും കത്തിൽ പറയുന്നു.
തിരുവനന്തപുരം∙ രാജിവച്ച പി.സി.ചാക്കോയ്ക്കു പകരം പുതിയ എൻസിപി സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിരക്കിട്ട് തീരുമാനിക്കാനിടയില്ല. അധ്യക്ഷനാകാനുള്ള മത്സരത്തിൽ മുന്നിൽ തോമസ് കെ.തോമസ് എംഎൽഎയാണ്. തോമസിന്റെ പേര് ഇവിടെ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ അറിയിച്ചു. എന്നാൽ തോമസിനെ ആക്കണമെന്നു നിർദേശിച്ചിട്ടില്ല. പിൻഗാമിയെ സംബന്ധിച്ച് പി.സി.ചാക്കോയുടെ അഭിപ്രായം ശരദ്പവാർ തേടിയാൽ അദ്ദേഹം തോമസിനെ അംഗീകരിക്കാനിടയില്ല. തീരുമാനം നീണ്ടേക്കാം.
എന്‍സിപി അധ്യക്ഷസ്ഥാനത്തേക്ക് ആരുവന്നാലും പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എന്താണോ തീരുമാനമെടുക്കുന്നത് അതാണ് കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകരെ സംബന്ധിച്ച് അവസാന വാക്കെന്നും ശശീന്ദ്രന് പറഞ്ഞു.
Results 1-10 of 628
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.