ബെംഗളൂരു∙ കഴിഞ്ഞ മാസം 400 ട്രെയിനികളെ പുറത്താക്കിയ ഇൻഫോസിസ് 45 പേരെക്കൂടി മൈസൂരു ക്യാംപസിൽ നിന്ന് പിരിച്ചുവിട്ടു. പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷ വിജയിക്കാത്തവർക്കെതിരെയാണ് നടപടി.
ഇവർക്ക് മറ്റ് അവസരങ്ങൾ ലഭിക്കാൻ ഇൻഫോസിസ് ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ബിപിഎം) 12 ആഴ്ചത്തെ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ ഇൻഫോസിസ് തൊഴിൽ നിയമം ലംഘിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പു കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഐടി തൊഴിലാളി സംഘടന നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
Infosys has laid off 45 more employees from its Mysuru campus following last month's dismissal of 400 trainees. The company is providing additional training to assist affected employees in finding new opportunities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.