ADVERTISEMENT

ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമായതിനു പിന്നാലെ നഗരപരിധിയിലെ ശുദ്ധജല പ്ലാന്റുകളുടെ (ആർഒ പ്ലാന്റുകൾ) പ്രവർത്തനം നിലച്ചതു സാധാരണക്കാരെ ദുരിതത്തിലാക്കി. ബിബിഎംപി പരിധിയിലെ 1145 ആർഒ പ്ലാന്റുകളിൽ 208 എണ്ണം പ്രവർത്തനരഹിതമാണ്. ബാക്കിയുള്ളവയിൽ പകുതിയും പ്രവൃത്തിസമയം വെട്ടിക്കുറച്ചു. കുഴൽക്കിണറുകൾ വറ്റിയതിനാൽ ഈസ്റ്റ് സോണിൽ മാത്രം 54 എണ്ണം അടച്ചുപൂട്ടി.

നഗരത്തിലെ ആർഒ പ്ലാന്റുകളിൽ ഭൂരിഭാഗവും കുഴൽക്കിണറുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കുഴൽക്കിണറുകൾ വറ്റിയ ഇടങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിച്ച് പ്ലാന്റുകൾ പ്രവർത്തിപ്പിക്കാമെന്ന് ബിബിഎംപി നൽകിയ ഉറപ്പും പാഴ്‌വാക്കായി. എംപി, എംഎൽഎ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റുകളിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിലും 20 ലീറ്റർ ജാറിന് 5–10 രൂപവരെയാണ് ഇവിടങ്ങളിൽ ഈടാക്കുന്നത്. 

കൊള്ള വില തുടർന്ന് ടാങ്കറുകൾ 
ജലക്ഷാമം രൂക്ഷമായതോടെ കൊള്ള വില ഈടാക്കുന്ന ടാങ്കറുകളെ നിയന്ത്രിക്കാനുള്ള ബിബിഎംപി നടപടികൾ ഫലം കാണുന്നില്ല. ജലവിതരണത്തിന് ടാങ്കർ ലോറികൾക്ക് കൃത്യമായ നിരക്ക് ബിബിഎംപി നിശ്ചയിച്ചെങ്കിലും ഇത് പാലിച്ച് ഓടാൻ സാധിക്കില്ലെന്നാണ് ജലവിതരണ ഏജൻസികളുടെ നിലപാട്. 5 കിലോമീറ്റർ പരിധിയിൽ 6000 ലീറ്റർ ജലം കൊള്ളുന്ന ടാങ്കറിന് 600 രൂപയും 8000 ലീറ്ററിന് 700 രൂപയും 12,000 ലീറ്ററിന് 1200 രൂപയുമാണ് ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) നിശ്ചയിച്ചിരിക്കുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിന് 50 രൂപ അധികമായി ഈടാക്കാം. 10–15കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ചാണ് ടാങ്കറുകളിൽ ജലം ശേഖരിക്കുന്നതെന്നും സർക്കാർ നിരക്കിൽ നഷ്ടം സഹിച്ച് ഓടാൻ കഴിയില്ലെന്നുമാണ് ഏജൻസികളുടെ വാദം. 

ടാങ്കർ ജലത്തെ ആശ്രയിച്ചാണ് നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും പ്രവർത്തിക്കുന്നത്. 5000 ലീറ്റർ ടാങ്കറിന് 1000 രൂപയാണ് ഈടാക്കുന്നത്. ഒരു ദിവസം 2 ട്രിപ് വേണം. ഒരു മാസം മുൻപ് 700–800 രൂപ വരെയായിരുന്നു വില. ജലക്ഷാമം ഇനിയും രൂക്ഷമാകുന്നതോടെ നിരക്ക് വീണ്ടും ഉയരും. 

 

English Summary:

Bengaluru water crisis intensifies as RO plant closures leave residents struggling. High water tanker prices exacerbate the problem, highlighting the city's severe water shortage.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com