ADVERTISEMENT

കോയമ്പത്തൂർ∙ ഭർത്താവിന്റെ ഫോൺ പരിശോധിച്ച നവവധുവിനു മർദനമേറ്റു. യുവതിയുടെ പരാതിയിൽ ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഒറ്റക്കൽ മണ്ഡപം സ്വദേശിയായ 27 വയസ്സുകാരിയുടെ  പരാതിയിൽ ഒണ്ടിപുതുർ സ്വദേശി ശരവണ കുമാർ (29), പിതാവ് കല്യാണസുന്ദരം (60), മാതാവ് കൽപന (48) എന്നിവരെ കോയമ്പത്തൂർ ഈസ്റ്റ് വനിതാ പൊലീസ്  ഇൻസ്പെക്ടർ രുഗ്മിണി  അറസ്റ്റ് ചെയ്തു. 

ഇക്കഴിഞ്ഞ മാർച്ച് 12നാണ്  കോയമ്പത്തൂരിൽ ഐടി ജീവനക്കാരനായ  ശരവണ കുമാറുമായി  യുവതിയുടെ വിവാഹം കഴിഞ്ഞത്. മാർച്ച് 17ന്  ശരവണന്റെ  മൊബൈൽ ഫോൺ  യുവതി പരിശോധിച്ചതിൽ  മറ്റൊരു യുവതിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ടിരുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് യുവതിയെ 3 പേരും ചേർന്ന് മർദിച്ചത്. വിവാഹ സമയത്ത് നൽകിയ 40 പവൻ ആഭരണങ്ങളും യുവാവിന്റെ മാതാപിതാക്കൾ വാങ്ങിവച്ചിരുന്നു. അറസ്റ്റിലായ മൂന്നുപേരെയും റിമാൻഡ് ചെയ്തു.

English Summary:

Coimbatore domestic violence case results in arrests. A 27-year-old woman's complaint led to the arrest of her husband, father-in-law, and mother-in-law following a violent assault after she checked her husband's phone.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com