ADVERTISEMENT

മാനന്തവാടി ∙ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജോൺസൺ കുന്ന് വനഭാഗത്ത് അതിക്രമിച്ച് കടന്ന് കൂരമാനിനെ വെടിവെച്ച കേസിൽ 2 പേർ പിടിയിൽ. വെണ്മണി സ്വദേശികളായ പുളിമൂല എം.ആർ.മോഹൻദാസ് (44), കുറുമ്പാട്ട് കുന്നേൽ വീട് കെ.എസ്.സുജിത്ത് (29) എന്നിവരെയാണ് വരയാൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.വി.ആനന്ദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വനഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിൽ വനത്തിൽ നിന്നും വെടി പൊട്ടിയ ശബ്ദം കേട്ട് വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സിറിൾ സെബാസ്റ്റ്യൻ, സി.അരുൺ, അരുൺ ചന്ദ്രൻ, ഫസലുൽ റഹ്മാൻ, സുനിൽകുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് സാഹസികമായി പ്രതികളെ പിടികൂടിയത്.

വേട്ട സംഘത്തിലെ ഒരാൾ ഓടി മറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞതായും പ്രതികൾക്കെതിരെ വനം–വന്യജീവി നിയമ പ്രകാരമുള്ള കേസുകൾക്ക് പുറമേ ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വച്ചതിന് ആയുധം നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കൈമാറുമെന്ന് പേരിയ റേഞ്ച് ഓഫിസർ ഡി.ഹരിലാൽ പറഞ്ഞു. പ്രതിയായ മോഹൻദാസ് 2014 ൽ തോൽപെട്ടിയിൽ കാട്ടുപോത്തിനെ വെടിവച്ച കേസിലും അറസ്റ്റിലായിരുന്നു.

English Summary:

Deer poaching leads to arrests in Mananthavady. Two individuals were apprehended near Johnson Hill by forest officials for their involvement in the illegal hunting of the protected animal.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com