ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി റമസാന്റെ അവസാന 10 ദിവസങ്ങളില്‍ അവധി എടുക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.  

റമസാന്‍ 1 നും 19 നും ഇടയില്‍, ഇമാമുകള്‍ക്കും മുഅസ്സിനുകള്‍ക്കും പരമാവധി നാല് ദിവസത്തെ അവധി അനുവദിച്ചിട്ടുള്ളതായും ഇതു സംബന്ധിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.  അവധിക്ക് അപേക്ഷിക്കുന്നവർ  പകരക്കാരനെ അതേ പള്ളിയില്‍ നിന്ന് തന്നെ ചുമതലപ്പെടുത്തണം. ഒരു കാരണവശാലും പകരക്കാരന് അവധി അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാസത്തിലെ വിശുദ്ധിയും തുടര്‍ച്ചയായ ആരാധനയും നിലനിര്‍ത്തുന്നതിനായി റമസാനിൽ ഉടനീളം ഇമാമുകള്‍ക്കും മുഅസ്സിനുകള്‍ക്കുമുള്ള പ്രതിവാര വിശ്രമ ദിനങ്ങള്‍ താല്‍ക്കാലികമായും ഒഴിവാക്കിയിട്ടുണ്ട്.

English Summary:

Kuwait’s Ministry of Awqaf and Islamic Affairs has issued new regulations restricting leave for Imams, Muezzins, and preachers during Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com