ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പൂങ്കുയിലിൻ മധുരസംഗീതം കേട്ടുണർന്ന 

കാക്കകുഞ്ഞുങ്ങളാ പാട്ടേറ്റു പാടീടവേ...

ഒരു രോദനഗീതിയായിടുന്നാഗാനം.

മധുരമാം സ്വരത്തിൽ പാടീടുവാൻ 

തങ്ങൾക്കാകുകയില്ലെന്ന സത്യമാ 

കുഞ്ഞുങ്ങളെ തീരാവൈരിയാക്കി..
 

കുടിപ്പകയും അസൂയയുമാ   

നാദത്തിന്നന്ത്യത്തിനായി 

ഗൂഢതന്ത്രങ്ങൾ മെനഞ്ഞിടവേ 

താനറിയാതെ തന്റെയുള്ളിൽ 

നിറഞ്ഞിരുന്നോരാ ജന്മപുണ്യമാം നാദം 

പുലരിയറിയാതെ.. സന്ധ്യയറിയാതെ 

ഉള്ളിലായുറക്കുവാൻ ശ്രമിച്ചിടവേ..
 

സ്വരരാജികൾ തീർക്കും മഴവില്ലായി  

വിരിയാൻ കൊതിച്ചൊരാ ഗീതം;

വിണ്ണിൽ മുഴങ്ങുമാർത്തനാദമായി.. 

ജീവനതാളമായി സ്വരതാളങ്ങൾ ചേർക്കും 

സഹസ്രദളങ്ങളായിടവേ... ആ 

സ്വരമാധുരിയിലറിയാതെയലിഞ്ഞിടും 

ആസ്വാദക വൃന്ദത്തിൻ മുന്നിലായി 

ഹർഷബാഷ്പവുമായാ കുഞ്ഞുങ്ങളിരിക്കും 
 

കാഴ്ചകാണുവാനിനിയുമെത്ര നാൾ..

വർണ്ണവെറിയും വർഗ്ഗവെറിയുമതിരു 

നിർണ്ണയിക്കുമീ ഭൂമിയ്ക്കുമപ്പുറം 

ഋതുക്കൾ കാലമെഴുതും ലോകമുണ്ടോ...

കാറ്റുപറയും കഥകളും തീരം ചൊല്ലും കവിതയു-

മേറ്റു പാടിടും കുയിലിൻ ഗാനത്തിൽ ലയിച്ചിടും 

കാക്കകൾ തൻ കാഴ്ച കാണുവാൻ....

English Summary:

Malayalam Poem ' Poonkuyilin Arthanadam ' Written by Meenakshi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com