ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യുവതാരം ആസിഫ് അലിക്ക് ഹൃദയം തൊടുന്ന പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പങ്കുവയ്ക്കുന്ന വാക്കുകളുമായാണ് ആസിഫ് അലിക്ക് ദുൽഖർ ജന്മദിനാശംസകൾ നേർന്നത്. ആസിഫിനൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവച്ചു. 

 

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ: "പ്രിയപ്പെട്ട ആസിഫിന് അടിപൊളി പിറന്നാൾ ആശംസിക്കുന്നു. സ്ലീവാച്ചായൻ ആയി കാണാൻ എന്ത് രസമായിരുന്നു?!! കടന്നു പോയ ഈ വർഷങ്ങളിലൊക്കെയും എന്റെ ഉറ്റ ചങ്ങാതിയായി, എന്തിനും പോന്ന ചങ്കായി... ആസിഫ്... എനിക്കൊപ്പം നീയുണ്ടായിരുന്നു. എട്ടു വർഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്നെനിക്ക് ധൈര്യം ഉണ്ടായിരുന്നെങ്കിൽ ഒരുമിച്ച് നമുക്ക് സിനിമയിൽ തുടക്കം കുറിക്കാമായിരുന്നു. നമ്മൾ സുഹൃത്തുക്കൾ ആകണമെന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. ഇനിയും ഗംഭീര സിനിമകൾ സംഭവിക്കട്ടെ... സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം മനോഹരമായ നിമിഷങ്ങൾ ഉണ്ടാകട്ടെ... പിന്നെ, നിനക്കേറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളിൽ അടിപൊളി യാത്രകളും നടക്കട്ടെ!"

 

2009ൽ ശ്യാംപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്ക് എത്തുന്നത്. അതേസമയം, 2012ലാണ് ദുൽഖറിന്റെ ആദ്യ ചിത്രം 'സെക്കൻഡ് ഷോ' പ്രദർശനത്തിനെത്തുന്നത്. ഋതുവിൽ അഭിനയിക്കാൻ ദുൽഖറിനെയും ക്ഷണിച്ചിരുന്നെന്ന സൂചന നൽകുന്നതാണ് ദുൽഖറിന്റെ വാക്കുകൾ. 

 

അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിൽ ദുൽഖറും ആസിഫ് അലിയും ഒന്നിച്ചെത്തിയിരുന്നെങ്കിലും ആസിഫിന്റെത് അതിഥി വേഷമായിരുന്നു. താരങ്ങൾ ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം സമീപഭാവിയിൽ സംഭവിക്കുമോയെന്ന കൗതുകത്തിലാണ് ആരാധകർ!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com