ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സംഘപരിവാർ പാനലിനു തിരിച്ചടി. സംഘപരിവാർ പാനലിലെ മല്ലേപുരം ജി.വെങ്കിടേശയെ പരാജയപ്പെടുത്തി ഹിന്ദി സാഹിത്യകാരനും ഔദ്യോഗിക പാനൽ സ്ഥാനാർഥിയുമായ മാധവ് കൗശിക് പ്രസിഡന്റായി. മാധവിന് 60 വോട്ടും വെങ്കിടേശയ്ക്ക് 35 വോട്ടും ലഭിച്ചു. മറാഠി എഴുത്തുകാരൻ രംഗനാഥ് പഠാരെ 3 വോട്ടു നേടി. ഒരാൾ വോട്ടുചെയ്തില്ല. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഒരു വോട്ടിനു തോറ്റു. സംഘപരിവാർ അനുകൂല പക്ഷം അവസാന നിമിഷം രംഗത്തിറക്കിയ ഹിന്ദി എഴുത്തുകാരി പ്രഫ. കുമുദ് ശർമ 50 വോട്ട് നേടിയപ്പോൾ, സി.രാധാകൃഷ്ണനു ലഭിച്ചത് 49 വോട്ട്. അക്കാദമി നിർവാഹക സമിതി അംഗവും മലയാളം ഉപസമിതി കൺവീനറുമായി കെ.പി.രാമനുണ്ണി തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽനിന്നു വോട്ടവകാശം ഉണ്ടായിരുന്ന സി.രാധാകൃഷ്ണൻ, വിജയലക്ഷ്മി, മഹാദേവൻ തമ്പി എന്നിവർ ഐകകണ്ഠ്യേനയാണു രാമനുണ്ണിയെ നിർദേശിച്ചത്.

അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക്  (ചിത്രം: The Tribune)
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക് (ചിത്രം: The Tribune)

English Summary: Kendra Sahitya Akademi Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com