ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പത്തനംതിട്ട ∙ ഭൂമിയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് വർധിച്ചെന്നു സ്ഥിരീകരിച്ച് ലോക കാലാവസ്ഥാ സംഘടന. 2024 ൽ ഭൂമിയിലെയും സമുദ്രത്തിലെയും താപനിലയിലെ കുതിച്ചുകയറ്റം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു എന്നും വേൾഡ് മിറ്റീയറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) വ്യക്തമാക്കി. 1.5 ഡിഗ്രിയിൽ അധികരിക്കാതെ താപവർധനയെ തടഞ്ഞുനിർത്തണമെന്ന പാരിസ് കരാർ പരാജയപ്പെടുന്ന സ്ഥിതിയാണ്. 2024 ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാണ്.

താപനില ഒരു പോയിന്റ് വർധിക്കുന്നതുപോലും ലോക കാലാവസ്ഥയെ തീവ്രമാക്കുമെന്നു ലോക കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറൽ സെലസ്റ്റാ ശൗലോ ന്യൂഡൽഹിയിലെ കാലാവസ്ഥാ വകുപ്പിന്റെ 150–ാം സമ്മേളനത്തിൽ പറഞ്ഞു. പാരിസ് കരാർ പരാജയപ്പെടുമെന്നല്ല ഇതിനർഥം. തിരികെ പിടിക്കാൻ കുറച്ചു സമയം കൂടി അവശേഷിച്ചിട്ടുണ്ട്.  പെട്രോളിയം– കൽക്കരി– കാർബൺ നിഗമനം കുറച്ചില്ലെങ്കിൽ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുമുള്ള മുന്നറിയിപ്പാണ് ഇതെന്നും സെലസ്റ്റാ ശൗലോ മനോരമയോടു പറഞ്ഞു.

English Summary:

WMO Confirms: Global warming has exceeded 1.5 degrees Celsius, according to the World Meteorological Organization (WMO). This alarming rise in global temperatures signifies a potential failure of the Paris Agreement and necessitates immediate action to reduce carbon emissions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com