ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ രോഗങ്ങളുടെ പ്രാദേശിക വകഭേദങ്ങളെ പ്രതിരോധിക്കാൻ അതനുസരിച്ചു പ്രത്യേകമായി തയാറാക്കുന്ന വൈദ്യശാസ്ത്ര പരിഹാരങ്ങൾ വേണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. തദ്ദേശീയമായി വാക്സീൻ വികസിപ്പിച്ചെടുക്കുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയതാണ്. വാക്സീൻ, ആന്റിബയോട്ടിക്സ്, ജീൻ തെറപ്പി തുടങ്ങിയവ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ജീനോമിക് സീക്വൻസിങ്ങിലും ബയോ മാനുഫാക്ചറിങ്ങിലും ലോകത്തെ നയിക്കുന്ന ശക്തിയായി ഇന്ത്യയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പുതുതായി നിർമിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന ബ്ലോക്കും (പിഎംഎസ്എസ്‌വൈ ബ്ലോക്ക്) പേവാർഡ്, കണക്ടിങ് ബ്രിജ്, ബഹുനില കാർ പാർക്കിങ് എന്നിവയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

അടുത്ത മൂന്നു വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലകളിലും ഡേകെയർ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ഓൺലൈൻ ആയി പങ്കെടുത്ത കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. ഇറക്കുമതി ചെയ്ത ജീവൻരക്ഷാ ഉപകരണങ്ങൾ താങ്ങാനാകാത്ത സാധാരണക്കാർക്ക് ഉന്നതനിലവാരമുള്ള ഉപകരണങ്ങൾ കുറഞ്ഞ നിരക്കിൽ വികസിപ്പിച്ചു നൽകിയ സ്ഥാപനമാണ് ശ്രീചിത്രയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മന്ത്രി വീണാ ജോർജ്, നിതി ആയോഗ് അംഗം ഡോ.വിജയ് കുമാർ സാരസ്വത്, ശശി തരൂർ എംപി , വി.മുരളീധരൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരൺദികർ, കോർപറേഷൻ കൗൺസിലർ ഡി.ആർ.അനിൽ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി എന്നിവർ പ്രസംഗിച്ചു.

English Summary:

India to Lead in Genomic Sequencing: Indigenous medical solutions are crucial for India's healthcare future, as stressed by Union Minister Jitendra Singh. The government aims to boost domestic vaccine production and genomic sequencing capabilities while expanding healthcare infrastructure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com